പ്രണയം തകർന്നപ്പോൾ 5 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് യുവാവ്; കൈയ്യോടെ പൊക്കി പോലീസ്
പാലക്കാട്; പ്രണയും പ്രണയ തകർച്ചയുമെല്ലാം സാധാരണ സംഭവമാണ്. എന്നാൽ പ്രണയിച്ച കാലത്ത് നൽകിയ സമ്മാനങ്ങൾക്ക് കണക്ക് ചോദിച്ച് വന്ന വിചിത്ര സംഭവമാണ് കോയമ്പത്തൂർ മച്ചം പാളയത്ത് നടന്നത്. പ്രണയം തകർന്നപ്പോൾ യുവതിയോട് 5 ലക്ഷം രൂപയാണ് യുവാവ് നഷ്ടപരിഹാരമായി ചോദിച്ചത്. സംഭവത്തിൽ യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മൊബൈൽ ഷോറൂമിലെ സെയിൽസ്മാൻ മച്ചംപാളയത്തെ കൃഷ്ണകുമാർ (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാർ പലപ്പോഴും യുവതിക്കായി വില കൂടിയ സമ്മാനങ്ങൾ വാങ്ങിച്ച് നൽകാറുണ്ടായിരുന്നത്രേ. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുവതി കൃഷ്ണകുമാറിൽ നിന്ന് അകന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതി ഇയാളോട് സംസാരിക്കാതയതോടെ ഒരു ദിവസം ഇയാൾ യുവതിയുടെ വീട്ടിലേക്ക് നേരിട്ടെത്തി. അവിടെ യുവതിയുമായി വാക് തർക്കത്തിൽ ഏർപ്പെട്ടു.
തന്നെ ചതിച്ചുവെന്നും പലപ്പോഴായി പല സമ്മാനങ്ങളും നൽകിയിട്ടുണ്ടെന്നും അതിന്റെ നഷ്ടപരിഹാരമെന്ന നിലയിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. പണം തന്നില്ലേങ്കിൽ തന്റെ കൈയ്യിലുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കൃഷ്ണ കുമാർ ഭീഷണിപ്പെടുത്തി. ഇതോടെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുനിയമുത്തൂർ പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു.
ആശങ്ക അകലുന്നില്ല;കൊല്ലത്ത് തുടർച്ചയായ 5ാം ദിവസവും രോഗം! ഇന്ന് സ്ഥിരീകരിച്ചത് 2 പേർക്ക്
ബിജെപിയെ വീഴ്ത്താൻ പുതിയ തന്ത്രം പുറത്തെടുത്ത് കമൽനാഥ്; ഉപതിരഞ്ഞെടുപ്പിന് മുൻപ്,പ്രതീക്ഷ ഇങ്ങനെ
കണ്ണൂരിൽ റിമാന്റ് പ്രതികൾക്ക് കൊവിഡ്; പോലീസുകാർ ക്വാറന്റീനിൽ!! ജിലയിൽ 10 പേർക്ക് രോഗം