Get Updates
Get notified of breaking news, exclusive insights, and must-see stories!

'രമ്യ ഹരിദാസ് ജയിച്ചാൽ കേന്ദ്രമന്ത്രിയാകും, സിപിഎം എന്താണ് മുഖ്യമന്ത്രിയുടെ പടം ഉപയോഗിക്കാത്തത്'

പാലക്കാട്: ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസ് വിജയിച്ചാൽ അവർ കേന്ദ്രമന്ത്രിയാകുമെന്ന് ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. താൻ ബിജെപിയിലേക്ക് പോകില്ലെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് സി പി എം പ്രചരണം നടത്താത്തതെനനും ചാണ്ടി ഉമ്മൻ ചോദിച്ചു.

കോട്ടയത്ത് മുഖ്യമന്ത്രിയുടെ ചിത്രം വച്ച് എൽ ഡി എഫ് വോട്ടുപിടിക്കുന്നില്ല. താൻ ഒരിടത്തും മുഖ്യമന്ത്രിയുടെ ചിത്രം വച്ച പോസ്റ്ററുകൾ കണ്ടില്ലെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു.

cr-17

ബി ജെ പിയിലേക്ക് താനും കുടുംബവും പോകില്ലെന്ന് ആവർത്തിച്ച ചാണ്ടി ഉമ്മൻ തന്റെ അമ്മയടക്കം പ്രചരണത്തിനിറങ്ങിയത് ഇത്തരം അഭ്യൂഹങ്ങളുടെ മുനയൊടിക്കാനാണെന്നും പറഞ്ഞു. തൻ്റെ പ്രചാരണത്തിന് പോലും അമ്മ വന്നിട്ടില്ല. ഇപ്പോഴത്തെ പ്രചരമം കാരണമാണ് അവർ പ്രചരണത്തിന് എത്തിയത്. ഇത്തരം പ്രചരണം കൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം ആലത്തൂരിൽ പ്രചരണം കൊഴുക്കുകയാണ്.

ഇടതുകോട്ട പാട്ടുംപാടിയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പിടിച്ചെടുത്തത്. ഹാട്രിക് വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ സി പി എമ്മിന്റെ പികെ ബിജുവിനെയായിരുന്നു രമ്യ പരാജയപ്പെടുത്തിയത്. 1,58,968 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസിന്റെ വിജയം. രാഹുൽ ഇഫക്ട് മാത്രമല്ല സി പി എം നേതാവ് എ വിജയരാഘവന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം രമ്യയുടെ വിജയത്തിന് കാരണമായിരുന്നു. ഇത്തവണയും മണ്ഡലം നിലനിർത്തുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. എന്നാൽ മുതിർന്ന നേതാവും മന്ത്രിയുമായ എ രാധാകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നതാണ് ഇടതുപക്ഷം ലക്ഷ്യം വെയ്ക്കുന്നത്. മന്ത്രി എന്ന നിലയിലുള്ള ജനസ്വീകാര്യതയും രാധാകൃഷ്ണന്റെ ഇമേജുമെല്ലാം മണ്ഡലം തിരികെ പിടിക്കാൻ സഹായിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു.

അതേസമയം പാലക്കാട് വിക്ടോറിയ കോളേജില്‍ എസ് എഫ് ഐ പ്രതീകാത്മക കുഴിമാടമൊരുക്കി റീത്ത് വെച്ച് യാത്രയയപ്പ് നല്‍കിയ മുൻ പ്രിന്‍സിപ്പള്‍ ടിഎൻ സരസു ആണ് ബി ജെ പി സ്ഥാനാർത്ഥി. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് സരസുവിന്റെ സ്ഥാനാർത്ഥിത്വം എന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+