അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റ സംഭവം;കുട്ടികൾക്ക് സംഭവിച്ച പിഴവ്,ആസൂത്രിതമല്ലെന്ന് പോലീസ്
അട്ടപാടി; അട്ടപാടി ഷോളയൂരിൽ ആദിവസി യുവതിക്ക് നേരെ നടന്ന ആക്രമം ആസൂത്രിതമല്ലെന്ന് പോലീസ്. കുട്ടികള്‍ കത്തിയെറിഞ്ഞ് പരിശീലിക്കുമ്പോൾ ദിശതെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് വിശദീകരണം. ശനിയാഴ്ചയാണ് ഷോളയൂര്‍ ബോഡിചാള ആദിവാസി ഊരിലെ രേഷ്മയ്ക്ക് കത്തിയേറിൽ പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റിആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചു.
ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്
Recommended Video
ബ്രിഡ്ജ് സ്കൂൾ അധ്യാപികയാണ് പരിക്കേറ്റ രേഷ്മ. ഓൺലൈൻ ക്ലാസിന് പോകും വഴിയാണ് രേഷ്മയെ പുറകിൽ നിന്ന് ആക്രമിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ബോഡിച്ചാളയിലെ കുട്ടികൾ മരത്തിൽ കത്തിയെറിഞ്ഞ് പരിശീലിക്കുന്നതിനിടെ രേഷ്മ അതുവഴി പോകുകയായിരുന്നുവെന്നും ഇതിനുടെ ദിശതെറ്റ് കത്തി അവരുടെ ശരീരത്തിൽ തുളച്ച് കയറുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
അപകടമുണ്ടാക്കിയത്
പ്രായപൂർത്തി
ആകാത്ത
രണ്ട്
പേരാണെന്നും
യുവതിയുടെ
വിശദമായ
മൊഴി
കിട്ടിയ
ശേഷം
കേസ്
എടുക്കുമെന്നും
ഷോളയാർ
പോലീസ്
അറിയിച്ചു.
ഏഷ്യാനെറ്റ്
ന്യൂസാണ്
ഇക്കാര്യം
റിപ്പോർട്ട്
ചെയ്തത്.
അതേസമയം
സ്വകാര്യ
തോട്ടമുടമയുടെ
സമ്മർദ്ദത്താൽ
പോലീസ്
നടപടികൾ
വൈകിക്കുകയാണെന്നാണ്
കുടുംബത്തിന്റെ
ആരോപണം.
പ്രതികളെ
പിടികൂടണമെന്നാവശ്യപ്പെട്ട്
ആദിവാസി
ആക്ഷൻ
കൗൺസിൽ
അഗളിയിൽ
റോഡ്
ഉപരോധിച്ചു.നിരോധനജ്ഞ
ലംഘിച്ച്
സമരം
ചെയ്തതിന്
ഇവര്‍ക്കെതിരെ
അഗളി
പോലീസ്
കേസെടുത്തിട്ടുണ്ട്.
ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം
ജോസിന് വഴിമുടക്കാന്‍ കാപ്പന്; ജനപിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്,ആ വികാരവുമായി വരേണ്ടതില്ല