ആഡംബര ബൈക്കുകൾ മോഷ്ടിച്ച് മാല പൊട്ടിക്കുന്ന അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേർ പിടിയിൽ
പാലക്കാട്: ആഡംഭര ബൈക്കുകൾ മോഷ്ടിച്ച് അതുപയോഗിച്ച് മാലപ്പൊട്ടിച്ചു വന്നിരുന്ന സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, കോയമ്പത്തൂർ, പോത്തനൂർ, കുറിച്ചിപ്പിരിവ് സ്വദേശി റഊഫ് എന്ന മുടിയൻ റഊഫ്, കുനിയമ്പത്തൂർ സ്വദേശി റസൂൽ എന്നിവരെയാണ് പോലീസ് വലയിലാക്കിയത്.
ഇന്നലെ വൈകുന്നേരം ആഡംഭര ബൈക്കിൽ വീണ്ടും പാലക്കാട് ഭാഗത്ത് മാല പൊട്ടിക്കാൻ എത്തിയതായിരുന്നു മോഷ്ടാക്കൾ . രണ്ടാഴ്ച മുൻപ് പുതുശ്ശേരിയിൽ രാവിലെ ബസ് കാത്തുനിന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല ഇവർ കവർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും, ഫോട്ടോയും CCTV കാമറയിൽ നിന്നും ലഭിച്ചിരുന്നു. അതുപയോഗിച്ച് അന്വേഷിച്ച് വരവേയാണ് പ്രതികളെ ഇന്നലെ പാലക്കാട് - കോഴിക്കോട് ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടാനായത്. സമീപകാലത്തായി പാലക്കാട് - കോയമ്പത്തൂർ ദേശീയപാത കേന്ദ്രീകരിച്ച് നടന്നു വന്ന മാലമോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശപ്രകാരം പാലക്കാട് DySP സാജു K എബ്രഹാമിന്റെ മേൽനോട്ടത്തിൽ, രൂപീകരിച്ച പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും അഞ്ചോളം മാല മോഷണ കേസ്സുകൾക്കും, മൂന്ന് ബൈക്ക് മോഷണ കേസ്സുകൾക്കും തുമ്പായി.

വെസ്റ്റ് യാക്കര, തങ്കം പോസ്പിറ്റൽ റോഡിൽ വസന്തകുമാരിയുടെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ബൈക്കിലെത്തി കവർന്നതിന് പുറമേ പുതുശ്ശേരി , കുരുടിക്കാട് സ്വദേശിനി ഗീതയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും അറസ്റ്റിലായ പ്രതികളാണ്. കഞ്ചിക്കോട്, ചടയൻ കാലായ്, സ്വദേശിനി ദിവ്യപ്രിയയുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന മാല കവർന്നതും, പുതുശ്ശേരി നെല്ലിക്കാട് സ്വദേശിനി ഷിനിലയുടെ അഞ്ചു പവൻ തൂക്കം വരുന്ന മാല കവർന്നതും ഇതേ സംഘം തന്നെയാണ് പോലീസ് കണ്ടെത്തിയിരുന്നു.
വാളയാർ, പാമ്പൻ പള്ളം സ്വദേശിനി ഗീതയുടെ 2 പവൻ തൂക്കം വരുന്ന മാല കവർന്നതും, വെസ്റ്റ് യാക്കര സ്വദേശി ശശിധരന്റെ യമഹ ബൈക് മോഷ്ടിച്ചതും, വെസ്റ്റ് യാക്കര സ്വദേശി കിരൺ പ്രസാദിന്റെ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ചതും ഉൾപ്പെടെ നിരവധി കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കിണാശേരി സ്വദേശി കിരണിന്റെ യമഹ ബൈക് മോഷ്ടിച്ചതും തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികൾ മാല പൊട്ടിക്കാനെത്തിയ കെടിഎം ഡ്യൂക്ക് ബൈക് കോയമ്പത്തൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.
മോഷണമുതലുകൾ കോയമ്പത്തൂരിലെ വിവിധ സ്വർണ്ണാഭരണശാലകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു , പ്രതികൾക്കെതിരെ തമിഴ്നാട്ടിലെ ശരവണം പട്ടി, സിങ്കനെല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ്സുകളുണ്ട്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം ആരംഭിച്ചത്. യമഹ , പൾസർ, ഡ്യൂക് എന്നീ ബൈക്കുകളിലെത്തിയാണ് മാല പൊട്ടിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും. മോഷണ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സബ് ഇൻസ് പെക്ടർ S. അൻഷാദ്, ASI. നന്ദകുമാർ, SCPO രാധാകൃഷ്ണൻ , CP0 മാരായ നൗഷാദ് P.H , അബുത്തഹിർ , ഹിരോഷ് , സുമേഷ് , സതീഷ് ,സന്തോഷ് കുമാർ, ഡ്രൈവർ SCPO രതീഷ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ S.I. S. ജലീൽ, ജയകുമാർ, C.S. സാജിദ്, R. കിഷോർ, K. അഹമ്മദ് കബീർ , R. വിനീഷ്, R. രാജീദ് , S. ഷമീർ എന്നിവരങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
-
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
ഒരു സ്വര്‍ണഖനി പോലുമില്ല.. എന്നിട്ടും ദുബായ് എങ്ങനെ സ്വര്‍ണനഗരമായി? അതൊരു വല്ലാത്ത കഥയാണ്!! -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ്












Click it and Unblock the Notifications