കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപിച്ച സംഭവം: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
പത്തനംതിട്ട: ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കോവിഡ് ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയതായും, പ്രതിയെ കൂടുതലായി ചോദ്യം ചെയ്യുമെന്നും, ജില്ലാപോലീസ് മേധാവി പറഞ്ഞു.
തെളിവെടുപ്പ് തുടങ്ങിയ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും. അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതിനിടെ, ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സെപ്തംബർ അഞ്ചിന് രാത്രിയായിരുന്നു പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവര്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു.
മാതൃഭൂമി പത്രം ബഹിഷ്കരിച്ച് കെ അജിത; ഇതിനേക്കാള്‍ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടിവി കാണുകയുമല്ലേ
1957 അല്ല 2021 എന്ന് എംഎം മണി; പാണ്ടൻ നായുടെ പല്ലിനു ശൗര്യംഫലിക്കില്ല, അതിന്റെ കാലമൊക്കെ കഴിഞ്ഞു