യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ പ്രചരിപ്പിച്ചു; വായ്പയെടുത്ത 5 ലക്ഷം തട്ടി, പരാതി
പത്തനംതിട്ട: ബന്ധവായ യുവതിയ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിലാണ് സംഭവം. കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം കവര്‍ന്നത്. കൂടാതെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് സ്ത്രീയുടെ പരാതി.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ത്രീ പരാതി നല്‍കിയത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ്ജയിലില്‍ എത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്ത്ിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും പീഡനം തുടരുകയായിരുന്നു. കൂടാതെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
അതേസമയം, ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ച് ലക്ഷം രൂപ ഇയാളെ ഏല്‍പ്പിച്ചെന്നും ഈ തുക ഇയാള്‍ ചില നേതാക്കള്‍ക്ക് കൈമാറിയെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്നും എന്നാല്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, പാര്‍ട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയതായി സിപിഎം വ്യക്തമാക്കി.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു
അടിവേരികളി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്
എല്‍ജെപിയെ അധികാരത്തിലെത്തിക്കൂ; നിതീഷ് കുമാറിനെ ഞങ്ങള്‍ ജയിലിലടയ്ക്കും- ചിരാഗ് പാസ്വാന്‍