Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നി പെൺകുട്ടികളുടെ തിരോധാനം: ദുരൂഹതയൊഴിയാതെ ആറ് വർഷം, അവർ ജീവനൊടുക്കിയത് എന്തിന്?

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആറ് വർഷം മുമ്പ് മൂന്ന് പെൺകുട്ടികളുടെ തിരോധാനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് വീട് വിട്ടുപോയ മൂന്ന് പെൺകുട്ടികളെ പിന്നീട് കാണുന്നത് ഒറ്റപ്പാലത്തെ റെയിൽവേ ട്രാക്കിലായിരുന്നു. എന്നാൽ ഈ സംഭവം പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിന്റെ ചുരുളഴിഞ്ഞിട്ടില്ല.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

1

ഹയർസെക്കണ്ടറി വിദ്യാർത്ഥികളായ എസ് രാജി, ആതിര എസ് നായർ, ആര്യ കെ സുരേഷ് എന്നിവരാണ് ബെംഗളൂരുവിലേക്ക് വീടുവിട്ടുപോയത്. പോലീസിന് കണ്ടെത്താനായും മൂവരും ചേർന്ന് സ്വമേധയാ ബെംഗളൂരുവിലേക്ക് പോയി എന്ന് മാത്രമാണ്. എന്നാൽ എന്തിന് പോയെന്നോ ഇവരുടെ മരണത്തിന് പിന്നിൽ എന്താണെന്നോ കണ്ടെത്താൻ ആറ് വർഷത്തിന് ശേഷവും കഴിഞ്ഞിട്ടില്ല.

2


റേഞ്ച് ഐജി അന്വേഷിച്ച കേസ് കോടതി ഇടപെടലിനെ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് തവണ പെൺകുട്ടികൾ ബെംഗളൂരുവിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോലീസും ബെംഗളൂരുവിലെത്തിയിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരിരുന്നു. ഇതിൽ ഒരു പെൺകുട്ടി മാത്രമാണ് ലാൽബാഗിൽ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ കയ്യിൽ അധികം പണം ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്ന ടാബ് വിറ്റ് കിട്ടിയ പണമായിരുന്നു യാത്രക്കായി ഉപയോഗിച്ചതെന്നുമായിരുന്നു പോലീസ് വ്യക്തമാക്കിയത്. എന്നാൽ ഇത് എവിടെയാണ് വിറ്റതെന്നുൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതുമില്ല.

3

2015 ജൂലൈ ഒമ്പതിന് കോന്നിയിലെ തങ്ങളുടെ വീടുകളിൽ നിന്ന് സ്കൂളിലേക്ക് പോയ മൂന്ന് പെൺകുട്ടികളും പിന്നീട് മടങ്ങി വന്നിരുന്നില്ല. കാണാതായതിന് പിന്നാലെയാണ് നാലാം ദിവസം ഒറ്റപ്പാലത്തിന് സമീപത്തെ മങ്കരയിലെ റെയിൽവേ ട്രാക്കിൽ നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാമത്തെ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ നിലയിൽ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആര്യ മരിച്ചത്. ഇതോടെ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആര്യയില്‍ നിന്ന് പോലീസിന് ഒരു വിവരവും ശേഖരിക്കാനും സാധിച്ചിരുന്നില്ല.

4

പെൺകുട്ടികളുടെ മൃതദേഹങ്ങൾ രാത്രിയിൽ തിരക്കിട്ട് പോസ്റ്റ്മോർട്ടം നടത്തിയ വിഷയത്തിലും കേസ് മറ്റ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാത്ത വിഷയത്തിലും രക്ഷിതാക്കൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും അവസാനം അഭിഭാഷകൻ പോലും നിലപാട് മാറ്റുന്ന സമീപനമാണ് സ്വീകരിച്ചതെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.

5


വീട് വിട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോണും ടാബും ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തി പരിശോധിച്ചാൽ ഇവർക്കെന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സൂചനകളെങ്കിലും ലഭിക്കുമെന്നാണ് ഇവരുടെ രക്ഷിതാക്കൾ പറയുന്നത്. എന്നിരുന്നാലും ആറ് വർഷങ്ങൾക്ക് ശേഷവും തങ്ങളുടെ മക്കൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ കഴിയുകയാണ് മൂന്ന് കുടുംബങ്ങളും. മാതാപിതാക്കളുടെ പല സംശയങ്ങൾക്കും ഇപ്പോഴും മറുപടി ലഭിച്ചിട്ടുമില്ല.

6

പെൺകുട്ടികളുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആരും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നുമാണ് ഹൈക്കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം കേസിൽ സംശയിക്ക തക്കതായി ഒന്നുമില്ലെന്നും കേസന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കേണ്ടതില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളാണ് രംഗത്തെത്തിയത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നോ എന്തിനാണ് ബെംഗളൂരുവിലേക്ക് പോയതെന്നോ മരണകാരണം എന്താണെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം നിർത്തിവെച്ചിട്ടുള്ളത്.

7

സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും നിരാശയും മൂവരെയും മാനസികമായി വല്ലാതെ അലട്ടിയിരുന്നതായി ഇവരുടെ ഡയറിയിൽ നിന്ന് തന്നെ വ്യക്തമാണ്. വിഷാദാവസ്ഥയിലായ ഇവർ നേരത്തെ ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവർക്കിടയിലുള്ള മെസേജുകളും ഇതിനുള്ള തെളിവാണ്. മൂന്ന് പേരിൽ ആതിരയായിരുന്നു പ്ലസ് വണ്ണിൽ എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നത്. മറ്റ് രണ്ട് പേരിൽ ആര്യാ സുരേഷ് രണ്ട് വിഷയങ്ങൾക്കും രാജി ഒരു വിഷയത്തിനും പരാജയപ്പെട്ടിരുന്നു. പരീക്ഷാ ഫലം പുറത്തുവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവർ മരിച്ചതാണ് ഇങ്ങനൊരു സംശയത്തിനുള്ള വകനൽകുന്നത്.

8


മൂന്ന് പെണ്‍കുട്ടികളുടേയും മരണം ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ ആണ് ഒടുവിൽ അന്വേഷണ സംഘം എത്തിയത്. ഫോറന്‍സിക് പരിശോധനകളുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ എന്തിന് അവർ ഒരു കൂട്ട ആത്മഹത്യയ്ക്ക് മുതിർന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+