Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രനും സുരേഷ് ഗോപിക്കും ജില്ലയില്‍ ഒരേ ദിവസം പരിപാടി; പന്തളത്തെ ബിജെപിയില്‍ പോര്

പന്തളം: പന്തളത്തെ ബി ജെ പി നേതാക്കള്‍ക്ക് നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ബി ജെ പി സംസ്ഥാന നേതൃത്വം വിളിച്ച് ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പന്തളം നഗരസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് നേതൃത്വം ചര്‍ച്ചയ്ക്കായി വിളിച്ചത്. എന്നാല്‍ 11 ഓലം അംഗങ്ങള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

1

ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ വി പ്രഭയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അസഭ്യം പറയുന്ന വീഡിയോ പുറത്ത് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണ സമിതിയിലെ അംഗങ്ങള്‍ രണ്ട് തട്ടിലേക്ക് എത്തിയത്. തുടര്‍ന്നാണ് ആഗസ്ത് അഞ്ചിന് പത്തനംതിട്ടയില്‍ വെച്ച് ബിജെപി സംസ്ഥാന സമിതി നിര്‍ദേശപ്രകാരം എല്ലാ കൗണ്‍സിലര്‍മാരെയും വിളിച്ചു കൂട്ടി യോഗം ചേര്‍ന്നത്.

2

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെവി പ്രഭ, ബിജെപി ഏരിയ പ്രസിഡന്റും കൗണ്‍സിലറുമായ സൂര്യ എസ് നായര്‍ ഉള്‍പ്പെടെ ഏഴു പേര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ നഗരസഭയില്‍ ഭരണം പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ സംസ്ഥാന ജില്ലാ സമിതികള്‍ക്ക് മു്മ്പില്‍ അവതരിപ്പിച്ചിട്ടും ഗൗരവത്തിലെടുത്തില്ലെന്നും വിട്ടുനിന്ന കൗണ്‍സിലര്‍മാര്‍ പറയുന്നു.

3

കൂടാതെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്ത പത്തനംതിട്ടയിലെ പരിപാടിയില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരുന്നു. അതേ ദിവസം തന്നെ മുന്‍ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചതും ഇപ്പോള്‍ വിവാദമായിട്ടുണ്ട്.

4

അതേസമയം, പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ബിജെപിക്കാരന്‍ തന്നെയായ കൗണ്‍സിലറെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നടന്നത്. അട്ടിമറി വിജയം നേടിയ പന്തളത്തെ ബിജെപി ആകെ പ്രതിസന്ധിയിലാണ് പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് കൗണ്‍സിലറും ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കെ വി പ്രഭയെ അസഭ്യം പറയുന്ന വിഡിയോ പ്രചരിച്ചതോടെ നഗരസഭാ കൗണ്‍ലില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

5

പന്തളത്ത് ഭരണപക്ഷത്തെ തമ്മിലടി കാരണം ഭരണം സ്തംഭിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നാടിനെ അപമാനിക്കുന്ന രീതിയിലാണ് നഗസഭ അധ്യക്ഷ സംസാരിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ട പന്തളം മുനിസിപ്പില്‍ കമ്മിറ്റിയിലേയും, കുരമ്പാല ഏരിയകമ്മിറ്റിയിലേയും ഭരണസമിതി പുറത്തായിക്കഴിഞ്ഞു.

6

അധ്വാനിക്കുന്ന പ്രവര്‍ത്തകരെ വിജയശേഷം തഴഞ്ഞെന്നും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം രാജിവച്ചത്. നഗരസഭാ ഭരണം തൃപ്തികരമല്ല. നേതാക്കള്‍ക്ക് കച്ചവട താല്‍പര്യമാണുള്ളത് തുടങ്ങി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കം പ്രമുഖനേതാക്കള്‍ക്കെല്ലാം അയച്ചിട്ടും പരിഗണിക്കപ്പെട്ടില്ല. മേഖലയില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകരും സി പി എമ്മിലേക്ക് ചേക്കേറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+