നിയമസഭാ തെരഞ്ഞെടുപ്പ് 2021: മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം
പത്തനംതിട്ട:
നിയമസഭാ
തെരഞ്ഞെടുപ്പു
പ്രചാരണവുമായി
ബന്ധപ്പെട്ട്
ഇലക്ട്രോണിക്
മാധ്യമങ്ങളില്‍
നല്കുന്ന
പരസ്യങ്ങള്‍ക്ക്
ജില്ലാതല
മീഡിയ
സര്ട്ടിഫിക്കേഷന്
ആന്‍ഡ്
മോണിട്ടറിംഗ്
സമിതിയുടെ(എംസിഎംസി)
അംഗീകാരം
നേടണം.
രാഷ്ട്രീയ
പാര്‍ട്ടികള്‍,
സ്ഥാനാര്‍ഥികള്‍,
സംഘടനകള്‍,
വ്യക്തികള്‍
എന്നിവര്‍
നല്കുന്ന
പരസ്യങ്ങള്‍ക്ക്
ഇതു
ബാധകമാണ്.
ടെലിവിഷന്‍
ചാനലുകള്‍,
കേബിള്‍
നെറ്റ്വര്ക്കുകള്,
സ്വകാര്യ
എഫ്എം
ചാനലുകള്‍
ഉള്‍പ്പെടെയുള്ള
റേഡിയോകള്‍,
സിനിമാ
ശാലകള്‍,
പൊതുസ്ഥലങ്ങളിലെയും
സാമൂഹ
മാധ്യമങ്ങളിലെയും
ഓഡിയോ
വിഷ്വല്‍
ഡിസ്പ്ലേകള്‍,
ബള്‍ക്ക്
എസ്എംഎസുകള്‍,
വോയ്സ്
മെസേജുകള്‍,
ഇ-പേപ്പറുകള്‍
എന്നിവയിലെ
പരസ്യങ്ങള്‍ക്ക്
മുന്‍കൂര്‍
അനുമതി
വേണ്ടതുണ്ട്.
പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞതു മൂന്നു ദിവസം മുന്‍പെങ്കിലും പരസ്യം കളക്ടറേറ്റിലെ എംസിഎംസി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.
പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും എംസിഎംസിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടതുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി നിരീക്ഷണ സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം.
കണ്ണൂരിൽ അഞ്ചിടങ്ങളിൽ തീപ്പാറും മത്സരം: പേരാവൂരും അഴീക്കോടും പിടിച്ചെടുക്കാൻ എൽ ഡി എഫ്