റാന്നി പഞ്ചായത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയുടെ വോട്ടില്‍ എല്‍ഡിഎഫിന് ഭരണം, അവസാന നിമിഷം സംഭവിച്ചത്
പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ശോഭ ചാര്‍ളിയാണ് ബിെജപിയുടെ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബിജെപിയുടെ രണ്ട് വോട്ടും ചേര്‍ത്ത് ആകെ എഴ് വോട്ട് നേടിയാണ് ശോഭ ചാര്‍ളി പ്രസിഡന്റായത്.
അഞ്ച് വീതം സീറ്റുകള്‍
റാന്നിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് ലഭിച്ചത്. ബിജെപി രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു. സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
അവസാന നിമിഷം സംഭവിച്ചത്
സ്വതന്ത്രനായ കെ ആര്‍ പ്രകാശ് കുഴിക്കാലയില്‍ യുഡിഎഫിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റാവുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് അപ്രതീക്ഷിതമായാണ് എല്‍ഡിഎഫും ബിജെപിയും റാന്നിയില്‍ കൂട്ടുകെട്ടുണ്ടാക്കിയത്. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎമ്മിന് നാല് സീറ്റുകളും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റുമാണുള്ളത്.
കൂട്ടുകെട്ട്
അതേസമയം, റാന്നിയിലെ എല്‍ഡിഎഫ് ബിജെപി കൂട്ടുകെട്ട് നേരത്തെ ധാരണയായതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയത് ഇടതുമുന്നണിയെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്.
എംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും; കത്ത
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല; പ്ലാൻ ബിയുമായി കോൺഗ്രസ്
കോട്ടയത്ത് എൽഡിഎഫിനെ പരാജയപ്പെടുത്തി ബിജെപിക്ക് പഞ്ചായത്ത് ഭരണം: വിട്ട് നിന്ന് യുഡിഎഫ് അംഗങ്ങൾ
Recommended Video