പിന്തുണച്ചയാള്‍ പ്രസിഡന്റായി: എന്നിട്ടും യുഡിഎഫിന് കോഴഞ്ചേരി പഞ്ചായത്ത് നഷ്ടം, എന്തുകൊണ്ട്? നാടകീയത
തിരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾതന്നെ സിപിഎം അംഗം ബിജിലി പി.ഈശോയും കോൺഗ്രസ് അംഗം ജിജി വർഗീസും സ്ഥാനാർഥിയായി റോയിയുടെ പേര് നിർദ്ദേശിച്ചു.

പത്തനംതിട്ട: മുന്നണി പിന്തുണച്ച സ്ഥാനാർത്ഥി വിജയിച്ചിട്ടും കോഴഞ്ചേരി പഞ്ചായത്തില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. എല്‍ ഡി എഫ്, യു ഡി എഫ് കക്ഷികളുടെ പിന്തുണയോടെ വിജയിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പ് താന്‍ ഇടതു ചേരിയില്‍ നില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. യു ഡി എഫും എല്‍ ഡി എഫും ഒരാളെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോഴഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി മാറിയിരുന്നു.
യു ഡി എഫ് മുന്നണിയുടെ ഭാഗമായിട്ടാണ് മത്സരിച്ച് വിജയിച്ചതെങ്കിലും റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും എല്‍ ഡി എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു ഡി എഫ് അധികാരം പിടിച്ചപ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറേണ്ട സമയം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവാതിരുന്നതോടെയാണ് കോഴഞ്ചേരിയിലെ യു ഡി എഫില്‍ പ്രശ്നം ഉടലെടുക്കുന്നത്.
പ്രസിഡന്റ് സ്ഥാനം കൈമാറാൻ കോൺഗ്രസ് വൈകി എന്നാരോപിച്ച് കേരള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി. ഡി സി സി നിർദേശത്തെ തുടർന്ന് കോണ്‍ഗ്രസ് പദവി ഒഴിഞ്ഞെങ്കിലും അപ്പോഴേക്കും കേരള കോൺഗ്രസുമായി സിപിഎം നേതാക്കൾ ധാരണയിലെത്തുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇന്നലെ കോഴഞ്ചേരിയിലെത്തി നടത്തിയ യോഗത്തിൽ കേരള കോൺഗ്രസ് അംഗങ്ങളായ റോയ് ഫിലിപ്പും സാലി ഫിലിപ്പും പങ്കെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ജില്ലാ ചെയർമാനും കേരള കോണ്‍ഗ്രസ് നേതാവുമായ വിക്ടർ ടി തോമസിന്റെ നേതൃത്വത്തില്‍ യു ഡി എഫ് യോഗം ചേരുകയും റോയി തോമസിനെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്നാല്‍ യു ഡി എഫ് പിന്തുണ വേണ്ടെന്നും എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്നും റോയ് തോമസ് വ്യക്തമാക്കിയത് യു ഡി എഫിന് കനത്ത തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾതന്നെ സിപിഎം അംഗം ബിജിലി പി.ഈശോയും കോൺഗ്രസ് അംഗം ജിജി വർഗീസും സ്ഥാനാർഥിയായി റോയിയുടെ പേര് നിർദ്ദേശിച്ചു. ഒരു സ്ഥാനാർത്ഥി മാത്രമായതിനാല്‍ വോട്ടെടുപ്പില്ലാതെ റോയിയെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. തുടർന്ന് നിരുപാധിക പിന്തുണ നൽകിയ എൽഡിഎഫിനൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
13 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ ഡി എഫ് -5, യു ഡി എഫ് -5, ബി ജെ പി-2, യു ഡി എഫ് വിമതൻ-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. തിരഞ്ഞെടുപ്പില്‍ നിന്ന് ബി ജെ പിയുടെ രണ്ട് അംഗങ്ങളും വിട്ടു നിന്നു. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞശേഷം റോയ് ഫിലിപ്പിന് ആദ്യം രക്തഹാരം അണിയിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്ത് എത്തിയതോടെ, തൊട്ടുപിന്നാലെ ത്രിവർണ ഷാളുമായി കോൺഗ്രസുമെത്തി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications