സ്വന്തം മക്കളെ റോഡിലുപേക്ഷിച്ച് മാതാവ് കാമുകനൊപ്പം ഒളിച്ചോടി, മുട്ടന്‍പണി കൊടുത്ത് പൊലീസ്
പത്തനംതിട്ട: കുട്ടികളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിായ ബീന (38) ആണ് അറസ്റ്റിലായത്. ഒന്‍പതും പതിമൂന്നും പ്രായമുള്ള ആണ്‍കുട്ടികളെ ബന്ധുവീടിന് സമീപം ഉപേക്ഷിച്ച് കാമുകന്‍ രതീഷിനൊപ്പം ബീന നാടുവിടുകയായിരുന്നു. ഡിസംബര്‍ 14നായിരുന്നു സംഭവം.
ചെന്നൈ, രാമേശ്വരം, ബംഗളൂരു, തേനി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ ഒളിച്ചോടിയതിന് ശേഷം താമസിച്ചത്. തുടര്‍ന്ന് നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ രഹസ്യമായി കഴിയുകയായുിരുന്നു. സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം. ബീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇരുവര്‍ക്കെതിരെയും ജുവൈനല്‍ ജസ്റ്റിസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. രണ്ട് പേരെയും ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ബീനയെ അട്ടക്കുളങ്ങകര ജയിലിലും രതീഷിനെ കൊട്ടാരക്കര സബ് ജയിലുമാണ് ഉള്ളത്. രതീഷ് രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. കൂടാതെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ തലച്ചിറയില്‍ ഹോട്ടല്‍ നടത്തുകയാണ്.
കൊവിഡ് പ്രതിരോധത്തില്‍ ലോകത്തെ തന്നെ അമ്പരിപ്പിച്ച കേരളം, 2020ലെ അഭിമാന നേട്ടങ്ങള്‍ ഇങ്ങനെ
കൊവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ്, പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അശോകൻ ചരുവിൽ
കോൺഗ്രസിൽ മതനിരപേക്ഷ നയം പുലർത്തുന്നത് മുല്ലപ്പള്ളി മാത്രമെന്ന് പുകഴ്ത്തി മുഖ്യമന്ത്രി