Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീങ്ങള്‍ക്ക് 10 പ്രസവിച്ചിട്ടും മതിയാകുന്നില്ല'; ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു: പിസി ജോര്‍ജ്

തിരുവല്ല: മുസ്ലീം വിശ്വാസികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. 2060 ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. തിരുവല്ലയില്‍ 'ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെ ആയിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.

കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ് എന്നും ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ് എന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PC George

'ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണം. പ്രസവിക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള 40000 ജനസംഖ്യയില്‍ 38500 മുസ്ലിങ്ങളാണ്,' പി സി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍ ഐ എ യൂണിറ്റ് വേണം എന്നും കോട്ടയം എസ് പി കാര്‍ത്തിക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷം കൊണ്ട് ഹിന്ദു ജനസംഖ്യ ഒമ്പത് ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ 16 ശതമാനമുണ്ടായിരുന്ന മുസ്ലീങ്ങള്‍ 32 ശതമാനമായി ഉയര്‍ന്നെന്നും ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം എന്നും പി സി ജോര്‍ജ് പറഞ്ഞു. രാഷ്ട്രീയമായി ബി ജെ പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക എന്നും അദ്ദേഹം പറഞ്ഞു.,

' ബി ജെ പിയുടെ തണലില്‍ നിന്ന് ക്രിസ്ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരും. കേരളത്തില്‍ നൂറില്‍ കൂടുതല്‍ തീവ്രവാദ സ്ലീപ്പിങ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയാണ്. നരേന്ദ്ര മോദി ഇപ്പോള്‍ ഭരിക്കുന്നില്ലായിരുന്നു എങ്കില്‍ ഹമാസ് ഭീകരതയുമായി മുന്നോട്ട് പോയാല്‍ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു,' പി സി ജോര്‍ജ് പറഞ്ഞു.

എന്‍ ഐ എയും ഇ ഡിയും ഇല്ലായിരുന്നെങ്കില്‍ ജീവിക്കാന്‍ പോലും സാധിക്കാത്ത നിലയിലേക്ക് ഈ നാട് മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കേരളത്തില്‍ മനസമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതിന് കല്ലറങ്ങാട്ട് പിതാവിന്റെ അരമനയിലേക്ക് 3000 ആള്‍ക്കാരാണ് വന്നത്. അന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത് എന്നും അദ്ദേഹം അവകാശപ്പെട്ടു. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ആര്‍ എസ് എസുകാരാണ് തടഞ്ഞതെന്നും പി സി പറഞ്ഞു.

ഭയന്ന് നിന്ന് പൊലീസുകാര്‍ക്ക് അന്നൊന്നും ചെയ്യാനായില്ല. ഒടുവില്‍ ആര്‍ എസ് എസുകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസ് തന്നോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍ എസ്എസുകാര്‍ പിരിഞ്ഞുപോയതെന്നും അതുകൊണ്ട് ബി ജെ പിയോടും ആര്‍ എസ് എസിനോടും തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+