ബെംഗളൂരുവില്‍ നഴ്സിങ് തട്ടിപ്പിന് ഇരയായി: പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കോന്നിയില്‍ നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയെയാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ പ്രവേശിപ്പിച്ചു. നഴ്സിങ് പഠന മേഖലയിലെ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രസ്റ്റ് വഴിയായിരുന്നു അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കൂടുംബം പറയുന്നത്.
കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ പഠനത്തിന് ശേഷം അതുല്യ അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇതിനിടയിലാണ് ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികള്‍ ഫീസടയ്ക്കാൻ പറ്റാതെയായി.

പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ട്രസ്റ്റ് വഴി അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻ്റ്സ് ഇവർ വാങ്ങിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്ന് പിന്നീടാണ് മനസ്സിലാവുന്നത്. കുട്ടികളുടെ പേരിൽ ട്രസ്റ്റ് വായ്പ എടുത്തിരുന്നെങ്കിലും ഇതൊന്നും ഇവരുടെ പഠനത്തിനായി ഉപയോഗിച്ചിരുന്നില്ല. ഫീസ് അടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്ന് കുട്ടികളെ പുറത്താക്കുമ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വരുന്നത്.
പിന്നാലെ പഠനം തുടരാനായി അതുല്യ വീട്ടുകാരുടെ സഹായത്താൽ പുനപ്രവേശനം നേടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വായ്പയ്ക്കായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും സിബിൽ സ്കോർ കുറവായത് കൊണ്ട് വായ്പ ലഭിച്ചില്ല. ഇതാണ് അതുല്യക്ക് മനോവിഷമത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications