Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട: പ്രളയക്കെടുതി നേരിടാൻ സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ

പത്തനംതിട്ട: ജില്ലയിൽ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഇത് നേരിടുന്നതിന് എല്ലാ സർക്കാർ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിതമായി പ്രവ ർത്തിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പ്രളയക്കെടുതികൾ വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘത്തിന് നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോ ർട്ട് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ പുതിയ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ തയാറാക്കി നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ ക്രോഡീകരിച്ച് പുതിയ റിപ്പോർട്ട് കേന്ദ്രസംഘത്തിന് നൽകും.

ഇന്ന് കർക്കിടകവാവിനോടനുബന്ധിച്ച് നദീതീരങ്ങളിൽ ബലിതർപ്പണം നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ട ഭാരവാഹികളും അതീവ ജാഗ്രത പുല ർത്തണം. ആനത്തോട്, പമ്പ ഡാമുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഒഴുക്ക് അതിശക്തമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ അപകടസാധ്യത ഏറെ ഉള്ളതിനാൽ ബലിതർപ്പണം നടത്തുന്നവർ ഏറെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ശ്രദ്ധിക്കണം. ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ വേലികൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

rain-1531811512

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പമ്പാ നദിയിലൂടെ പള്ളിയോടങ്ങൾ തുഴഞ്ഞു വരുന്നത് അപകടകരമായതിനാൽ ഇക്കാര്യത്തിൽ പരമാവധി നിയന്ത്രണം പാലിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും പള്ളിയോട സേവാസംഘവും ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ തുറന്നിട്ടു ള്ള ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്നതിനാൽ വരും ദിവസങ്ങളിൽ പമ്പ നദിയുടെ തീരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. കാലവർഷം ശക്തമായ സാഹചര്യത്തിൽ മറ്റ് നദികളിലും നീരൊഴുക്ക് ശക്തമായതിനാൽ ഇവയുടെ തീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. സുരക്ഷിതത്വം മുൻനിർത്തി രണ്ട് ദിവസത്തേക്ക് ജില്ലയിൽ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടുതൽ ശ്രദ്ധിക്കണം

കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നർദേശം നൽകിയത്. മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങൾ, പകർച്ചവ്യാധികൾ ഇവ തടയുന്നതിന് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണമായ പങ്കാളിത്തവും സഹകരണവും തദ്ദേശഭരണ ഭാരവാഹികളും ഉദ്യോഗസ്ഥരും നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കൽ, സാങ്കേതിക അനുമതി തുടങ്ങിയ നടപടിക്രമങ്ങൾ തസെമാകുന്നില്ല എന്ന് ഉറപ്പുവരുത്തുവാൻ ചീഫ് എൻജിനീയറോട് സർക്കാർ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൂർണമായ പങ്കാളിത്തം ഉണ്ടാകണമെന്നും കളക്ടർ അറിയിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആവശ്യമായ തുക വിനിയോഗിക്കുന്നതിനാണ് സർക്കാർ യഥേഷ്ടാനുമതി നൽകിയിട്ടുള്ളത്.

അണക്കെട്ടുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ ഇതിന്റെ പ്രഹരം അനുഭവിക്കേണ്ടി വരുന്ന സ്ഥലങ്ങൾ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ കൃത്യതയോടെ തയാറാക്കണം. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യും. ആരോഗ്യ വകുപ്പിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനം ദുരിതബാധിത മേഖലകളിൽ ശക്തിപ്പെടുത്തണമെന്നും കളക്ടർ നിർദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+