സഭാനേതൃത്വം പച്ചക്കൊടി കാണിച്ചു: തിരുവല്ലയിൽ പിജെ കുര്യൻ? പാർട്ടി നേതൃത്വത്തിലും ധാരണയായെന്ന്!!
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലാ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയിലെത്തിയെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയായിയിരിക്കും ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി നേതൃത്വത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാർത്തോമാ സഭയുടെ ശക്തികേന്ദ്രമായ തിരുവല്ലാ മണ്ഡലത്തിൽ പിജെ കുര്യനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് സഭാ നേതൃത്വത്തിന്റെ കൂടി പിന്തുണയുണ്ട്.

മത്സരം ഒഴിവാക്കണമെന്ന്
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് മത്സരിക്കുന്നത് സംബന്ധിച്ച് പിജെ കുര്യൻ മാർത്തോമ സഭാ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ രണ്ട് മാർത്തോമാ വിഭാഗക്കാർ തമ്മിൽ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സഭ നിർദേശിച്ചു. നിലവിലെ എംഎൽഎ മാത്യു ടി തോമസിന്റെ സാന്നിധ്യം ചൂണ്ടിക്കാണിച്ചാണിത്. സഭാ നേതൃത്വം ഇടതുമുന്നണിയ്ക്കും ഇതേ നിർദേശം നൽകിയിട്ടുണ്ട്.

മാണി വിഭാഗത്തിന്
2006 മുതൽ തിരുവല്ലയിൽ നിന്നുള്ള നിയമസഭാംഗമാണ് മാത്യൂ ടി തോമസ്. മാത്യൂ ടി തോമസ് ഇത്തവണ തിരുവല്ലയിൽ നിന്ന് മത്സരിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിനൊപ്പം നിന്നിരുന്ന കാലത്ത് പാർട്ടി മത്സരിച്ചിരുന്ന മണ്ഡലം കൂടിയാണിത്. 1991 മുതൽ കേരള കോൺഗ്രസിലെ മാമ്മൻ മത്തായിയും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് എലിസബത്ത് മാമ്മൻ മത്തായിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മണ്ഡലം പിടിച്ചു
2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വിക്ടർ ടി തോമസിനെ തോൽപ്പിച്ചാണ് മാത്യൂ ടി തോമസ് തിരുവല്ല മണ്ഡലം പിടിച്ചെടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് എം പുതുശ്ശേരിയായിരുന്നു എതിരാളി. എന്നാൽ യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ എത്തിയ സാഹചര്യത്തിൽ തിരുവല്ല അവർക്ക് തന്നെ ലഭിച്ചേക്കാനുള്ള സാധ്യതയുമുണ്ട്.

സീറ്റ് നിഷേധിച്ചു
രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന്റെ കാലാവധി പൂർത്തിയായെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. കേരള കോൺഗ്രസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് പാർട്ടിയ്ക്ക് നൽകിയതാണ് പിജെ കുര്യന് തിരിച്ചടിയായത്. ഇതിനെതിരെ പരസ്യമായി പിജെ കുര്യൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 1980 മുതൽ 1999 വരെ തുടർച്ചയായി ആറ് തവണ ലോക്സഭയിലേക്ക് പിജെ കുര്യൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേ സമയം മുതിർന്ന നേതാവായ പിജെ കുര്യന് സീറ്റ് നൽകുന്നതിനെതിരെ യുവനേതാക്കളിൽ നിന്ന് എതിർപ്പ് ശക്തമായിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications