ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം ചികിത്സക്കിടെ
ആറന്മുള: ആംബുലൻസ് ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ജലീലിന് തോർത്ത് വാങ്ങാൻ 25ക, മഷിക്കുപ്പിക്ക് 50 രൂപ ചാലഞ്ചുമായി സിപിഎമ്മും, സോഷ്യൽമീഡിയയിൽ പരിഹാസം
ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചു
രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സെപ്തംബർ അഞ്ചിനാണ് പെൺകുട്ടി ആംബുലൻസ് ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയതോടെ താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി ആശുപത്രി അധികൃതരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രതിയായ 108 ആംബുലൻസ് ഡ്രൈവർ നൌഫൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
സംഭവം രാത്രിയോടെ
പെൺകുട്ടിയുടെ
രക്ഷിതാക്കൾക്ക്
രോഗം
സ്ഥിരീകരിച്ചതോടെ
ബന്ധുവീട്ടിൽ
കഴിഞ്ഞുവരുന്നതിനിടെയാണ്
പെൺകുട്ടിയ്ക്ക്
രോഗം
സ്ഥിരീകരിക്കുന്നത്.
സെപ്തംബർ
അഞ്ചിന്
വൈകിട്ടാണ്
ഇക്കാര്യം
ആരോഗ്യവകുപ്പ്
അധികൃതർ
വിളിച്ച്
അറിയിക്കുന്നത്.
തുടർന്ന്
രാത്രി
11
മണിയോടെ
കൊവിഡ്
ചികിത്സാ
കേന്ദ്രത്തിലേക്ക്
പെൺകുട്ടിയെ
മാറ്റാൻ
ആംബുലൻസ്
അയയ്ക്കുകയും
ചെയ്തു.
ആരോഗ്യ
വകുപ്പിന്റെ
നിർദേശം
അനുസരിച്ച്
രോഗം
സ്ഥിരീകരിച്ച
പെൺകുട്ടിയെ
ആശുപത്രിയിലേക്ക്
മാറ്റാൻ
എത്തിയ
108
ആംബുലൻസ്
ഡ്രൈവറാണ്
രോഗിയായ
പെൺകുട്ടിയെ
പീഡിപ്പിച്ചത്.
പ്രതി കസ്റ്റഡിയിൽ
പെൺകുട്ടി
ആശുപത്രി
അധികൃതരോട്
പരാതിപ്പെട്ടതോടെയാണ്
പന്തളം
പോലീസ്
സ്റ്റേഷനിലെ
വനിതാ
ഉദ്യോസ്ഥർ
ഉൾപ്പെടെയുള്ളവർ
കൊവിഡ്
സെന്ററിലെത്തി
പെൺകുട്ടിയുടെ
മൊഴി
രേഖപ്പെടുത്തുകയായിരുന്നു.
പെൺകുട്ടി
നൽകിയ
വിവരങ്ങളുടെ
അടിസ്ഥാനത്തിൽ
ഉടൻ
തന്നെ
പോലീസ്
പ്രതിയെ
തിരിച്ചറിയുകയും
ചെയ്തിരുന്നു.
ഇയാൾ
ഓടിച്ചിരുന്ന
ആംബുലൻസിനെക്കുറിച്ച്
വിവരം
ലഭിച്ചതോടെ
പോലീസ്
അടൂർ
ആശുപത്രിയിലെത്തി
ഇയാളെ
കസ്റ്റഡിയിലെടുത്തത്.
പിപിഇ കിറ്റ് ധരിച്ച് പീഡിപ്പിച്ചു
ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലൻസിലെ ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കോഴഞ്ചേരിയിൽ നിന്ന് ആറന്മുളയിൽ തിരിച്ചുവരും വഴി രാത്രി 12. 30 ഓടെ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് സമീപത്ത് നൌഫൽ വണ്ടി നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറായ നൌഫൽ താൻ ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി ഡ്രൈവിംഗ് സീറ്റിൽവെച്ച ശേഷം പിറകിലെ ഡോർ തുറന്ന് അകത്ത് കയറിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ പെൺകുട്ടി പോലീസിനോടും പറഞ്ഞിരുന്നു.
കുറ്റസമ്മതം
പീഡിപ്പിച്ചതിന്
ശേഷം
ഇത്
അബദ്ധത്തിൽ
സംഭവിച്ചതാണെന്ന്
നൌഫൽ
പെൺകുട്ടിയോട്
പറഞ്ഞ്
കുറ്റസമ്മതം
നടത്തുകയും
ചെയ്തിരുന്നു.
ഇത്
പെൺകുട്ടി
ഫോണിൽ
റെക്കോർഡ്
ചെയ്ത്
സൂക്ഷിച്ചിരുന്നു.
ഈ
സംഭവങ്ങൾക്ക്
ശേഷം
പ്രതി
പെൺകുട്ടിയെ
പന്തളത്തെ
കൊവിഡ്
സെന്ററിലെത്തിക്കുകയും
ചെയ്തുു.
ഇവിടെ
വെച്ചാണ്
പെൺകുട്ടി
ആംബുലൻസിൽ
നിന്ന്
ഇറങ്ങിയോടി
എഫ്എൽസിടിയിലെത്തുന്നത്.
പോലീസ്
നടത്തിയ
അന്വേഷണത്തിൽ
നേരത്തെയും
പല
ക്രിമിനൽ
കേസുകളിലും
ഇയാൾ
പ്രതിയാണെന്ന്
കണ്ടെത്തുകയും
ചെയ്തിരുന്നു.