പത്തനംതിട്ടയിൽ പ്രളയബാധിത മേഖലകളുടെ അതിജീവനം ശരവേഗത്തിൽ... പൂർണമായി തകർന്ന 615 വീടുകൾ പുനർനിർമിക്കുന്നു, 327 വീടുകൾ പൂർത്തിയായി!
പത്തനംതിട്ട:
സംസ്ഥാന
സർക്കാരിന്റെ
നേതൃത്വത്തിൽ
പത്തനംതിട്ട
ജില്ലയിലെ
പ്രളയബാധിത
മേഖലകളുടെ
അതിജീവന
പ്രവർത്തനം
ശരവേഗത്തിൽ.
പൂർണമായി
തകർന്ന
615
വീടുകളിൽ
327
എണ്ണത്തിന്റെ
നിർമാണം
ജില്ലയിൽ
പൂർത്തിയാക്കിയെന്ന്
ജില്ലാ
കളക്ടർ
പി.ബി.
നൂഹ്
അറിയിച്ചു.
സർക്കാരിനൊപ്പം
ജനങ്ങളും
വ്യക്തികളും
സന്നദ്ധ
സംഘടനകളും
മതസ്ഥാപനങ്ങളും
സംരംഭകരും
ഗുണഭോക്താക്കളും
ഉൾപ്പെടെ
സമൂഹത്തിന്റെ
എല്ലാതലങ്ങളിലുമുള്ളവർ
പുനർനിർമാണത്തിനായി
കൈകോർത്തു.
2019
ജനുവരി
31
വരെ
ആദ്യ
ഘട്ടത്തിൽ
ലഭിച്ച
അപേക്ഷകൾ
പരിശോധിച്ചതു
പ്രകാരം
ജില്ലയിൽ
പ്രളയത്തിൽ
615
വീടുകളിൽ
പൂർണമായി
തകർന്നിരുന്നു.
സർക്കാർ
നേരിട്ടും
സ്പോൺസർഷിപ്പിലൂടെയും
ഇതിൽ
327
വീടുകളുടെ
നിർമാണം
പൂർത്തിയാക്കി.
ബാക്കി
വീടുകൾ
നിർമാണത്തിന്റെ
വിവിധ
ഘട്ടങ്ങളിലായി
പുരോഗമിച്ചു
വരികയാണ്.
ഇതിൽ റൂഫ് ലെവൽ വരെ 77 വീടുകളും ലിന്റൽ ലെവൽ വരെ 125 വീടുകളും ബേസ്മെന്റ് വരെ 69 വീടുകളും പൂർത്തീകരിച്ചു. 15 ശതമാനം മുതൽ 75 ശതമാനം വരെ ഭാഗികമായി തകർന്ന 18372 വീടുകളുടെ അപേക്ഷകളാണ് ജനുവരി 31 വരെ ആദ്യ ഘട്ടത്തിൽ ലഭിച്ചത്. ഇതിൽ 18372 പേർക്കും ദുരിതാശ്വാസ സഹായം നൽകി. ജില്ലയിൽ വീടുകളുടെ പുനർ നിർമാണത്തിനു മാത്രം ഗുണഭോക്താക്കൾക്കു നൽകിയത് 63.25 കോടി രൂപയാണ്.
ഇതിൽ വീട് പണി പൂർത്തീകരിച്ചവരുടെ താക്കോൽ ദാനം ഇന്ന്(19) തിരുവല്ലയിൽ നടക്കുന്ന ജനകീയം ഈ അതിജീവനം പൊതുജനസംഗമത്തിൽ നടക്കും. മാർച്ച് 31 വരെ രണ്ടാംഘട്ട അപ്പീൽ സ്വീകരിച്ചതിൽ 2443 അപ്പീലുകളാണ് അംഗീകരിച്ചത്. സബ് കളക്ടർ, തഹൽസിദാർ തലത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ 38 വീടുകൾ പൂർണമായി തകർന്നതാണെന്ന് കണ്ടെത്തി. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2405 പേർക്കുള്ള ദുരിതാശ്വാസ സഹായം കൊടുത്തു തുടങ്ങി.
ജൂൺ 30 വരെ ഉള്ള മൂന്നാംഘട്ട അപ്പീൽ സ്വീകരിച്ചതിൽ 9071 അപേക്ഷകൾ ലഭിച്ചു. ഇത് യുദ്ധകാല അടിസ്ഥാനത്തിൽ സബ് കളക്ടർ, ആർ.ഡി.ഒ, തഹൽസിൽദാർ തലത്തിൽ നേരിട്ട് പരിശോധന നടത്തി വരുകയാണ്. പ്രളയത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടം നികത്തുന്നതിന് പുതുതായി ലഭിച്ച അപ്പീലുകളിൽ ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി നടപടി കൈക്കൊള്ളും. പ്രളയപുനർനിർമാണത്തിന്റെ ഭാഗമായി ഭരണകൂടവുമായി കൈകോർത്തവരെ പൊതുജനസംഗമത്തിൽ ആദരിക്കും.
കഴിഞ്ഞ
പ്രളയത്തിൽ
543
ക്യാമ്പുകളാണ്
പത്തനംതിട്ട
ജില്ലയിൽ
തുറന്നത്.
35539
കുടുംബങ്ങളിൽ
നിന്ന്
133074
പേർ
ക്യാമ്പുകളിൽ
താമസിച്ചു.
പ്രളയത്തിൽ
വീടിനുള്ളിൽ
വെള്ളം
കയറിയതും
മണ്ണിടിച്ചിലിലും
ഉരുൾപൊട്ടലിലുമായി
നാശനഷ്ടം
സംഭവിച്ച
51808
പേർക്ക്
10000
രൂപയുടെ
അടിയന്തര
സഹായം
നൽകി.
ഇതിനായി
51.8
കോടി
രൂപ
ചെലവായി.
58595
പേർക്ക്
22
ഇനം
കിറ്റും
സാമ്പത്തികമായി
പിന്നോക്കം
നിൽക്കുന്ന
23576
പേർക്ക്
500
രൂപയുടെ
കിറ്റും
മൂന്ന്
മാസം
വിതരണം
ചെയ്തു.
61390
വീടുകളും
38547
കിണറുകളും
വൃത്തിയാക്കി.195898
കിലോ
ഗ്രാം
അജൈവ
മാലിന്യം
നിർമാർജനം
ചെയ്തു.
72297
പക്ഷി
മൃഗാദികളുടെ
ശവശരീരങ്ങൾ
മറവു
ചെയ്തു.