ശുഭാനന്ദാശ്രമത്തിലെ യുവതിയുടെ ദൂരൂഹ മരണം: പൊലീസ് സർജനും അന്വേഷണ ഉദ്യോഗസ്ഥരും വരുത്തിയത് ഗുരുതര വീഴ്ച
പത്തനംതിട്ട: 2010 മെയ് ഒന്നിന് കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമത്തിൽ സിന്ധു എന്ന യുവതി ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും അന്വേഷണം നടത്തിയ മൂന്നു പൊലീസ് ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തിയെന്ന് സിദ്ധുവിെൻറ സഹോദരൻ ജയകുമാർ. കൃതൃമം നടത്തിയ നാലുപോർക്കുമെതിരെ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച്
അന്വേഷണം
നടത്തിയ
കോട്ടയം
ഡിസിആർബി
ഡി.വൈ.എസ്.പിയും
കൊച്ചി
റേഞ്ച്
ഐജി
യും
രേഖകളിലും
അന്വേഷണ
റിപ്പോർട്ടിലും
കൃതൃമം
നടത്തി
കുറ്റവാളികളെ
സംരക്ഷിക്കുകയാണ്
ഉണ്ടായത്.
ഇവർെക്കതിരെയും
ഹൈകോടതിയിൽ
ഹർജി
നൽകുമെന്നും
ജയകുമാർ
വാർത്താ
സമ്മേളനത്തിൽ
പറഞ്ഞു.
പൊലീസ്
സർജൻ,
സംഭവസമയം
കോട്ടയം
ഗാന്ധിനഗർ
പൊലീസ്
സ്റ്റേഷൻ
എസ്.ഐ,
എ.എസ്.ഐ,
സി.ഐ
എന്നിവരാണ്
വീഴ്ച
വരുത്തിയതെന്ന്
ജയകുമാർ
പറഞ്ഞു.
ഇവർ നാലു പേരും ചേർന്ന് രേഖകളിലും, റിപ്പോർട്ടുകളിലും കൃതൃമം നടത്തി പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കി കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു. സിദ്ധുവിെൻറ മരണം സംബന്ധിച്ച് കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമ സന്യാസിനി ഭഗവൽ പ്രസാദിനി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ മരണ ദിവസം വൈകിട്ട് 4.30 ന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. അന്ന് പകൽ മൂന്നു മണി മുതൽ മൂന്നു ദിവസം ഭഗവൽ പ്രസാദിനി കോട്ടയം ഭാരത്
ഹോസ്പിറ്റലിൽ അഡ്മിറ്റയായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ പോസ്റ്റുമോർട്ടം പരിശോധന നടത്തിയതിലും കെമിക്കൽ ടെസ്റ്റിനായി ശേഖരിച്ച സാമ്പിളുകളിലും കൃത്യമം നടത്തിയതായും ജയകുമാർ ആരോപിച്ചു. സിദ്ധുവിഋനറതിനൊപ്പം അതേസമയം ഇതേ ഡോക്ടർ മറ്റൊരു ശവശരീരത്തിെൻറ പോസ്റ്റുമോർട്ടവും നടത്തിയതായി രേഖയുണ്ട്. ഒരേസമയം ഒരു ഡോക്ടർ രണ്ടു പോസ്റ്റുമാർട്ടം നടത്തുന്നത് അനുവദനീയമല്ല.
പോസ്റ്റുമോർട്ടം പരിശോധനയിലും ലാബ് റിപ്പോർട്ടിലും സംശയങ്ങളുണ്ട് എന്ന് എൻക്വയറി നടത്തിയ ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോർട്ടിലും ഡി.വൈ.എസ്.പി പി.ടി ജേക്കബ്ബിെൻറ റിപ്പോർട്ടിലുമുണ്ട്. കോട്ടയം ഗാന്ധിനഗർ പൊലീസ്റ്റേഷൻ എസ്.എച്ച്.ഒ 2011 ജൂലൈ 27ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതരമായ കൃത്യമം നടത്തി. കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.ടി ജേക്കബ്ബിെൻറ റിപ്പോർട്ടിൽ എസ്.എച്ച്.ഒയുടെ ചെയ്തികളിൽ വളരെയധികം സംശയങ്ങളുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ എ.എസ്.ഐ എസ്.ഐ ആണെന്ന് അവകാശപ്പെട്ട് എഫ്.ഐ.എസ് രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്.ഐ.ആർലും ഇൻക്വസ്റ്റിലും ആദ്യ അന്വേഷണത്തിലും ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമാണ് സംഭവിച്ചിട്ടുള്ളത്. ഡി.വൈ.എസ്.പി പി.റ്റി ജേക്കബ്ബ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ക്ക് നൽകിയ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.