സുഹൃത്തിന്റെ സഹോദരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയശേഷം പീഡനം; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തും. പന്തളം കുളനട സ്വദേശി സിനു രാജനെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സഹോദരന്റെ സുഹൃത്താണ് പിടിയിലായ സിനു രാജന്.
നാട്ടിലെത്തുന്നത്
മഹാരാഷ്ട്രയിലായിരുന്നു പ്രതി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തുന്നത്. ക്വാറന്റീനിലായിരുന്ന സിനു രാജന്റെ കോവിഡ് ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ ദിവസം പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അടൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2018 മാര്‍ച്ചില്‍
2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുടെ സഹോദരന്റെ സുഹൃത്തായതിനാല്‍ സിനു രാജന് ഇടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു. ഒരു ദിവസം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ സിനു യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ഭീഷണി
പിന്നീട് ഈ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കി. ഇത് നിരന്തരം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു.
പണം വാങ്ങി
ഇതിനിടയില്‍ തന്നെ യുവതിയില്‍ നിന്നം പണം വാങ്ങുകയും പണയം വെക്കാനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇതെല്ലാം ചെയ്തത്. പിന്നീട് സിനു രാജന് മഹാരാഷ്ട്രയിലേക്ക്. അടുത്തിടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ചതോടെയാണ് യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
പരാതി നല്‍കിയത്
ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്രയിലായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയില്‍ നാട്ടില്‍ എത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്വാറന്റീനിലായതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചില്ല.
സൈബര്‍ സെല്ലിലേക്ക്
തുടര്‍ന്ന് ക്വാറന്റീന് അവസാനിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സിനുവിന്റെ ഫോൺ പിടിച്ചെടുത്ത പോലീസ് ശാസ്ത്രീയ പരിശോധനകൾക്കായി സൈബര്‍ സെല്ലിലേക്ക് കൈമാറി. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് പോലീസിന്റെ നീക്കം.
Recommended Video
വീണ്ടും കുവൈത്തിന്റെ കടുത്ത നടപടി; ഒരു മേഖലയില്‍ കൂടി വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തലാക്കും
സമൂഹ വ്യാപനം ഇല്ല, പക്ഷെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് ഐസിഎംആര്‍