Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിരൂരിലെ ബോംബ് സ്ഫോടനം: തെളിവുകൾ ശേഖരിച്ച് പോലീസ്, അന്വേഷണം ഊർജ്ജിതം

കതിരൂരിലെ ബോംബ് സ്ഫോടനം: തെളിവുകൾ ശേഖരിച്ച് പോലീസ്,

കൂത്തുപറമ്പ്: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലിസിൻ്റെ നിഗമനം. ആളൊഴിഞ്ഞ വീടിൻ്റെ പിന്നാമ്പുറത്ത് നിന്ന് ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നും മറ്റു സാധന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇതിനടുത്തു തന്നെയുള്ള പൊന്യം നരി വയലിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി അഴിയുർ സ്വദേശിയായ യുവാവിൻ്റെ ഇരു കൈപ്പത്തി കൾ നഷ്ടപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊന്യം നരി വയലിലെ അനധികൃത ബോംബ് നിർമ്മാണ ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത്. ഇവിടെ നിന്നും ബോംബുനിർമ്മാണ ഉപകരണങ്ങളും വെടിമരുന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും കതിരൂരിൽ ബോംബ് സ്ഫോടനം നടന്നത്.

bombblast-16

കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലിസ് പറയുന്നത്. കതിരൂര്‍ നാലാം മൈലിൽ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കതിരുർ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തലശേരി താലുക്കിൽ വ്യാപകമായ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൻസൂർ വധത്തിന് ശേഷം പാനൂരിൽ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് പൊലിസ് വിലയിരുത്തൽ.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൻ്റെ ഭാഗമായി മേഖലയിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.ഇതിനിടെ പെരിങ്ങളം, പെരിങ്ങത്തൂർ മേഖലയിലേക്ക് നാദാപുരം മുഴപ്പിലങ്ങാട് കുറ്റ്യാടി പ്രദേശങ്ങളിൽ നിന്നും ആയുധപരിശീലനം ലഭിച്ച ചിലർ എത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം രാത്രി കാലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അസ്വാഭാവികമായി കറങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+