പൂനെയില്‍ നാലു വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണു;രക്ഷാപ്രവര്‍ത്തനം തുടരുന്നു
പൂനെ; പൂനെ ഷിരൂര്‍ താലൂക്കിലെ ഗ്രാമത്തില്‍ കളിക്കുന്നതിനിടെ നാലു വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ
പുറത്തെടുക്കുന്നതിനുളള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കുട്ടി 200 അടി താഴ്ച്ചയുളള കുഴല്‍ക്കിണറില്‍ വീണത്. തറനിരപ്പില്‍ നിന്നും 20 അടി താഴ്ച്ചയില്‍ കുടുങ്ങിയ കുട്ടി പ്രതികരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുളള ശ്രമമാണ് നടന്നു വരുന്നത്.കുഴല്‍ക്കിണറിലേയ്ക്ക് ഓക്സിജന്‍ പമ്പു ചെയ്യുന്നുണ്ട്.സമാന്തരമായി കുഴിയെടുക്കണമെങ്കില്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും വേണം.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി വീടിനടുത്ത കുഴല്‍ക്കിണറില്‍ വീണത്. 1.30 ഓടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയിലെ മൂഡബിദ്രിയിലും കഴിഞ്ഞ ദിവസം സമാന സംഭവം നടന്നിരുന്നു. 45 കാരിയായ യുവതി 60 അടി താഴ്ച്ചയുളള ആള്‍മറയില്ലാത്ത കിണറിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ മൂലം യുവതി രക്ഷപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications