ബ്രിസ്റ്റോള്‍: ഏഴാം നമ്പറില്‍ ക്രീസിലെത്തി ഒരു സെഞ്ചുറി. അതും വെറും 53 പന്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ മൊയിന്‍ അലി കളിച്ചത് ശ്വാസം അടക്കിപ്പിടിച്ച് മാത്രം കാണാന്‍ പറ്റുന്ന ഒരു ഇന്നിംഗ്‌സ്. കൂറ്റനടികള്‍ക്ക് പേര് കേട്ട കളിക്കാരനല്ല മൊയിന്‍ എന്നത് തന്നെ അത്ഭുതത്തിന് കാരണം. അത് മാത്രമോ, ഏഴ് ഫോറിനൊപ്പം എട്ട് സിക്‌സറുകളാണ് മോയിന്‍ അലി അടിച്ച് പറത്തിയത്.
രോഹിത് ശർമ, പാണ്ഡ്യ, വിരാട് കോലി... ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം.. ചിത്രങ്ങളിലൂടെ!!
തന്റെ മൂന്നാമത്തെ ഏകദിന സെഞ്ചുറിക്കിടയിലെ 61 റണ്‍സുകള്‍ മൊയിന്‍ അലി അടിച്ചെടുത്തത് വെറും 14 പന്തുകളില്‍ നിന്നാണ്. ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗം കൂടിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. നേരത്തെ ജോ റൂട്ട് 84ഉം ബെന്‍ സ്‌റ്റോക്‌സ് 73ഉം റണ്‍സെടുത്ത് ഇംഗ്ലണ്ടിന് മികച്ച അടിത്തറ ഉണ്ടാക്കിയ ശേഷമായിരുന്നു മോയിന്റെ തകര്‍ത്താട്ടം. 50 ഓവറില്‍ ഇംഗ്ലണ്ട് 9 വിക്കറ്റിന് 369 റണ്‍സെടുത്തു.
ബ്രിസ്റ്റോളിലെ ചെറിയ ബൗണ്ടറികളിലേക്ക് തുടര്‍ച്ചയായി പന്തെത്തിച്ച് സാക്ഷാല്‍ ക്രിസ് ഗെയ്‌ലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി നയിച്ചത്. 78 പന്തില്‍ 94 റണ്‍സ്. 9 ഫോറും 6 സിക്‌സും. പക്ഷേ ഗെയ്ല്‍ റണ്ണൗട്ടായതോടെ വിന്‍ഡീസിന്റെ കട്ടയും പടവും മടങ്ങി. 39.1 ഓവറില്‍ വെറും 245 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിന് 124 റണ്‍സിന്റെ കൂറ്റന്‍ ജയം. മോയിന്‍ അലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.