വാർണറിന് ആദ്യ തോൽവി
ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ എന്ന നിലയിൽ ഡേവിഡ് വാർണറിന്റെ ആദ്യത്തെ തോൽവിയാണ് ഇത്. ഇതിന് മുമ്പ് വാർണർ നയിച്ച 5 കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ക്യാപ്റ്റനാകുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള വാർണറിന് റാഞ്ചിയിൽ 8 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
കുൽദീപിന് ആദ്യ മാൻ ഓഫ് ദ മാച്ച്
ഇന്ത്യയുടെ യുവ സ്പിന്നർ കുൽദീപ് യാദവിന്‌റെ ആദ്യത്തെ ട്വന്റി 20 മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് റാഞ്ചിയിൽ കണ്ടത്. നാലോവറിൽ വെറും 16 പന്തിന് രണ്ട് വിക്കറ്റ്. ആരോൺ ഫിഞ്ചിനെ മനോഹരമായ ഒരു പന്തിൽ ബൗൾഡാക്കിയ യാദവ് ഹെൻറിക്കസിന്റെ കുറ്റിയും തെറുപ്പിച്ചു.
ആറ് ക്ലീൻ ബൗൾഡുകൾ
ഓസ്ട്രേലിയയ്ക്ക് ആകെ നഷ്ടപ്പെട്ടത് എട്ട് വിക്കറ്റുകൾ. ഇതിൽ ആറെണ്ണവും ക്ലീൻ ബൗള്‍ഡും. ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ ബൗൾഡ് എന്ന റെക്കോര്‌ഡിനൊപ്പമാണിത്. ഒരാൾ ക്യാച്ച് ഔട്ടും ഒരാൾ റണ്ണൗട്ടുമായി.
ഓസീസ് തകർന്നടിഞ്ഞു
ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായി ബൗണ്ടറിയിലേക്ക് പായിച്ചാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയത്. എന്നാല്‍ വാര്‍ണറുടെ കുറ്റി തെറിപ്പിച്ച് ഭുവി പകരം വീട്ടി. 42 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് മാത്രമാണ് ചെറുത്തുനിന്നത്. മാക്‌സ് വെല്ലും പെയിനും 17 റണ്‍സ് വീതം എടുത്തു. ഭുമ്രയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്ക് എല്ലാം ഈസി
മഴമൂലം ആറോവറായി ചുരുക്കിയ കളിയില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 48 റണ്‍സ്. ഒന്നാമത്തെ ഓവറില്‍ ഫോറും രണ്ടാമത്തെ ഓവറില്‍ സിക്‌സും പറത്തി രോഹിത് ശര്‍മ മനോഹരമായ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ശര്‍മയ്ക്ക് ശേഷം ക്രീസിലെത്തിയ വിരാട് കോലി ശിഖര്‍ ധവാന്റെ സഹായത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോലി 22ഉം ധവാന്‍ 15 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.