2017ലെ പരമ്പര ഇന്ത്യയ്ക്ക് (2 -1)
ഇന്ത്യ - ന്യൂസിലൻഡ് പരമ്പരകളിലെ ഏറ്റവും നാടകീയവും ഏറ്റവും ഒടുവിലത്തേതുമാണ് ഈ പരമ്പര. ആദ്യ കളി തോറ്റ ശേഷം ഇന്ത്യ ബാക്കി രണ്ട് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കി. ആദ്യ കളിയിലും രണ്ടാമത്തെ കളിയിലും ആറ് വിക്കറ്റാണ് മാർജിനായതെങ്കിൽ അവസാന കളിയിൽ വെറും 6 റൺസായിരുന്നു പരമ്പര വിജയികളെ തീരുമാനിച്ചത്.
2016ലെ പരമ്പര ഇന്ത്യയ്ക്ക് (3 -2)
കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസിയിൽ ആദ്യമായി ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കാൻ വന്നത് 2016ൽ. വലിയ പ്രതീക്ഷകളുമായിട്ടാണ് കീവി ടീം ഇന്ത്യയിലെത്തിയത്. ഹർദീക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചത് ഈ പരമ്പരയിലാണ്. കീവിസ് പൊരുതിയെങ്കിലും ഇന്ത്യ 3 -2 ന് പരമ്പര സ്വന്തമാക്കി.
2010ലെ പരമ്പര ഇന്ത്യയ്ക്ക് (5-0)
പകരക്കാരൻ ക്യാപ്റ്റൻ ഗംഭീറിനെയും വെച്ചാണ് ഇന്ത്യ 2019ലെ പരമ്പര കളിക്കാനിറങ്ങിയത്. 5 - 0 ന് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യൻ മണ്ണിൽ കീവികളുടെ ഏറ്റവും ദയനീയമായ തോൽവി. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ആദ്യ സെഞ്ചുറി ഈ പരമ്പരയിലായിരുന്നു.
1999ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)
സ്റ്റീഫൻ ഫ്ലെമിങായിരുന്നു ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ. സച്ചിനും ദ്രാവിഡും ചേർന്ന് 331 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കിയ പരമ്പര. സച്ചിൻ 186 റൺസടിച്ചതും ഈ പരമ്പരയിലായിരുന്നു. ക്രിസ് കെയ്ന്‌സും നഥാൻ ആസിലും പൊരുതിയപ്പോൾ ന്യൂസിലൻഡും വിട്ടുകൊടുത്തില്ല. ഇന്ത്യ 3 -2 ന് പരമ്പരയുമായി രക്ഷപ്പെട്ടു.
1995ലെ പരമ്പര ഇന്ത്യയ്ക്ക് (3-2)
1995ൽ ലീ ജർമനായിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റൻ. ആദ്യത്തെ നാല് കളികളിൽ രണ്ട് വീതം ഇരുടീമുകളും പങ്കിട്ടപ്പോൾ മുംബൈയിലെ അവസാന മത്സരം ഒരു ഫൈനലായി മാറി. കാംബ്ലിയുടെ മികവിൽ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.
1988ലെ പരമ്പര ഇന്ത്യയ്ക്ക് (4 - 0)
1988 ഡിസംബറിൽ നടന്ന ആദ്യത്തെ ഇന്ത്യ - കീവി പരമ്പരയിൽ ന്യൂസിലന്‍ഡിനെ നയിച്ചത് ജോൺ റൈറ്റായിരുന്നു. കേണൽ വെംഗ്സർക്കാർ ഇന്ത്യയെയും നയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യത്തെ നാലും ഇന്ത്യ ജയിച്ചു.