വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിദ്യാഭ്യാസം നേടി ലോകഫുട്‌ബോളര്‍ തിരിച്ചു വന്നു, ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക്!!

By കാശ്വിന്‍

ആഫ്രിക്കയുടെ ഫുട്ബോള്‍ ഇതിഹാസം ജോര്‍ജ് വിയ ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് വിയ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. പതിനഞ്ച് പ്രവിശ്യകളില്‍ പതിമൂന്നും ജോര്‍ജ് വിയക്കൊപ്പം നിന്നു. പന്ത്രണ്ട് വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന ജോസഫ് ബൊകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

പുതിയൊരു മാറ്റം ആഗ്രഹിച്ച ജനത ഒക്ടോബറില്‍ നടന്ന ആദ്യ റൗണ്ട് വോട്ടിംഗില്‍ തന്നെ ഒന്നാം സ്ഥാനം നേടി സൂചന നല്‍കിയിരുന്നു. വോട്ടെടുപ്പിലെ കൃത്രിമത്വം ആരോപിച്ച് രണ്ട് തവണ നീട്ടി വെച്ച തിരഞ്ഞെടുപ്പില്‍ പക്ഷേ, ജോര്‍ജ് വിയയുടെ ജനപ്രീതി മാത്രം ഇടിഞ്ഞില്ല.

georgeweah

ലൈബീരിയന്‍ ജനതയുടെ ഇതിഹാസ താരമായ ജോര്‍ജ് വിയക്ക് പുതിയ തലമുറയുടെ വോട്ടുകള്‍ നിര്‍ണായകമായി. ലൈബീരിയയിലെ ജനസംഖ്യയിലെ അറുപത് ശതമാനം പേര്‍ മുപ്പത് വയസിന് താഴെയാണ്.


2005 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് വിയ പരാജയപ്പെട്ടിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ എലെന്‍ ജോണ്‍സനോടായിരുന്നു ജോര്‍ജ് വിയ അന്ന് പരാജയപ്പെട്ടത്. വിദ്യാഭ്യാസം കുറവായതായിരുന്നു ജോര്‍ജ് വിയയുടെ തോല്‍വിക്ക് കാരണം. എന്നാല്‍, വിയ പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. സ്‌കൂളില്‍ ചേര്‍ന്നു. വിദ്യാഭ്യാസം നേടി. ശക്തനായി തിരിച്ചെത്തി.

മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട വിയ യൂറോപ്പിലെ യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ദ്യോറും മികച്ച ലോകഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരവും നേടി. ഇറ്റലിയില്‍ എ സി മിലാന്‍, ഫ്രാന്‍സില്‍ മൊണാക്കോയും പി എസ് ജിയും, ഇംഗ്ലണ്ടില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും വിയയുടെ ക്ലബ്ബുകളാണ്.

മൊണാക്കോയിലെ കരിയറില്‍ നിന്നാണ് വിയയുടെ കുതിപ്പ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷം തന്നെ ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തേടിയെത്തി. 1991 ല്‍ മൊണാക്കോക്ക് ഫ്രഞ്ച് കപ്പ് നേടിക്കൊടുത്തു. തൊട്ടടുത്ത വര്‍ഷം മൊണാക്കോ യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പിന്റെ ഫൈനലിലെത്തി.

1992 മുതല്‍ 1995 വരെ പി എസ് ജി താരമായ വിയ 1996 ല്‍ എ സി മിലാനിലെത്തി. ആദ്യ സീസണില്‍ തന്നെ ഇറ്റാലിയന്‍ ലീഗ് സ്വന്തമാക്കി. ആദ്യ സീസണില്‍ മിലാന്റെ ടോപ് സ്‌കോററാവുകയും ചെയ്തതോടെ ബാലണ്‍ദ്യോര്‍, ലോക ഫുട്ബോളര്‍ പട്ടങ്ങള്‍ വിയയെ തേടിയെത്തി.

Story first published: Friday, December 29, 2017, 9:37 [IST]
Other articles published on Dec 29, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X