മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ ഓള്‍ ടൈം ലോക ഇലവനില്‍ ഒരേ ഒരു ഇന്ത്യക്കാരന്‍ മാത്രം. മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് അത്. ഓള്‍ ടൈം ലോക ഇലവന് വേണ്ടി ഓപ്പണറായിട്ടാണ് മക്കുല്ലം സച്ചിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ് സച്ചിനൊപ്പം ഓപ്പണറായി എത്തുന്നത്.
Read Also: വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയാൽ തെറ്റി.. മെസ്സിക്ക് ഗുഡ് ബൈ ട്രോളുകൾ!
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സ് നയിക്കുന്ന ടീമില്‍ മറ്റൊരു വിന്‍ഡീസ് താരം കൂടി കളിക്കുന്നുണ്ട്. ബ്രയാന്‍ ലാറയാണ് അത്. നാലാം നമ്പറിലാണ് ലാറയെ മക്കുല്ലം ബാറ്റിംഗിനിറക്കുക. ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും നാല് പേര്‍, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും മൂന്ന് പേര്‍, ന്യൂസിലന്‍ഡില്‍ നിന്നും രണ്ട് പേര്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ - ഇതാണ് ടീമിന്റെ ഘടന.
റിക്കി പോണ്ടിംഗാണ് മക്കുല്ലത്തിന് വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്, ജയവര്‍ധനെ തുടങ്ങിയവരെ മറികടന്നാണ് പോണ്ടിംഗ് മൂന്നാം നമ്പറില്‍ കളിക്കുക. ലാറ നാല്. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രീസിലെത്തും. ആറാമനായി ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. ഏഴാം നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിംഗ് ഓര്‍ഡറിലെ വിക്കറ്റ് കീപ്പര്‍ കം ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റാണ്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള സ്പിന്‍ - ഫാസ്റ്റ് ജോടിയായ ഷെയ്ന്‍ വോണും മിച്ചല്‍ ജോണ്‍സനുമാണ് അടുത്തത്. ന്യൂസിലന്‍ഡില്‍ നിന്നുള്ള ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും കൂടി ചേരുന്നതോടെ ടീം പൂര്‍ണമാകും. മക്കുല്ലം ക്യാപ്റ്റനായിരിക്കേ കീവിസിന്റെ ബൗളിംഗ് ആക്രമണം നയിച്ചവരാണ് ഇവര്‍ രണ്ടുപേരും. മക്ഗ്രാത്ത്, ബ്രെറ്റ് ലീ, അക്രം, വഖാര്‍, വാസ്, ഡൊണാള്‍ഡ്, സഹീര്‍, തുടങ്ങിയവരെ ഒഴിവാക്കിയാണ് മക്കുല്ലം സൗത്തിയെയും ബൗള്‍ട്ടിനെയും ടീമിലെടുത്തത്.