സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെ കിളിമാനൂരിൽ കാർ കലുങ്കിലിടിച്ച് തകർന്നു, 4 പേർ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ കിളിമാനൂരില്‍ ആണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് തകരുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം.
കഴക്കൂട്ടം സ്വദേശികളായ ലാല്‍, നജീബ്, വെഞ്ഞാറമ്മൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വെഞ്ഞാറമ്മൂട് സ്വദേശിയായ നിവാസിനെ പരിക്കുകളോടെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയാസിന് ഗുരുതരമായ പരിക്കുണ്ട്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
Recommended Video
5 പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം കാറില്‍ കൊല്ലത്തുളള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങി വരികയായിരുന്നു. കിളിമാനൂരില്‍ എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ ഉളള ഡ്രൈവിംഗിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം മരണകാരണം എന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. നാട്ടുകാരും റോഡിലെ മറ്റ് യാത്രക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.