അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഡിസംബർ 22ന്, നിർണ്ണായക നീക്കത്തിന് സിബിഐ കോടതി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ വിധി ഈ മാസം 22ന് പുറപ്പെടുവിക്കും. കേസിന്റെ വിചാരണ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായതിന് പിന്നാലെയാണ് നിർണ്ണായക വിധി പുറപ്പെടുവിക്കാനൊരുങ്ങുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരെയാണ് സിബിഐ പ്രതി ചേർത്തിട്ടുള്ളത്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തി 28 വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ വാദം ബുധനാഴ്ചയാണ് പൂർത്തിയാകുന്നത്. താൻ നിരപരാധിയാണെന്ന വാദമാണ് കോട്ടൂർ കോടതിയിൽ ഉന്നയിച്ചത്. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതിയാക്കിയതാണെന്നും ഫാദർ അവകാശപ്പെട്ടിരുന്നു. കേസിലെ മൂന്നാം സാക്ഷിയാണ് ഫാദറിനെതിരെ നിർണ്ണായക മൊഴി നൽകിയിട്ടുള്ളത്. അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിൽ വെച്ച് കോട്ടൂരിനെ കണ്ടുവെന്ന് അടയ്ക്കാ രാജൂ മൊഴി നൽകിയിരുന്നു. ഈ മൊഴി വിശ്വസിക്കരുതെന്നാണ് കോട്ടൂരിന്റെ അഭിഭാഷന്റെ വാദം.

സിസ്റ്റർ സ്റ്റെഫിയും ഫാദർ തോമസ് കോട്ടൂരും തമ്മിലുള്ള ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താനുള്ള കാണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിസ്റ്റർ സ്റ്റെഫി ശസ്ത്രക്രിയയ്ക്ക് വിധേയയായി കന്യകാത്വം സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. രമ, പ്രിൻസിപ്പൽ ഡോ ലളിതാംബിക കരുണാകരൻ എന്നിവരുടെ മൊഴിയും പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
2008ൽ നടത്തിയ വൈദ്യ പരിശോധനയിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സമയം കേസിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം സാക്ഷിയായിരുന്ന സഞ്ജു പി മാത്യുവാണ് പിന്നീട് മൊഴി തിരുത്തിയിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications