യുവാവിനെ ആക്രമിച്ച് പണംതട്ടിയ കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ
കടയ്ക്കാവൂർ: മണനാക്കിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം 68000 രൂപ തട്ടിയെടുത്ത കേസിലെ മൂന്ന് പ്രതികൾ കൂടി കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. ആറ്റിങ്ങൽ വലിയകുന്ന് തെക്കേവിള വീട്ടിൽ സിബി (38), കീഴാറ്റിങ്ങൽ കാഞ്ഞവിള വീട്ടിൽ കടകംപള്ളി ബിജു എന്ന ബിജു (34), വിളബ്ഭാഗം രോഹിണിയിൽ കണ്ണൻ എന്ന ഷിനുമോഹൻ (30) എന്നിവരാണ് പിടിയിലായത്.
വാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രം
സിബി 63 ക്രിമിനൽ കേസുകളിലും ബിജു 18 കേസുകളിലും ഷിനുമോഹൻ ഏഴ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വർഗീസിൽ നിന്നും പണം തട്ടിയെടുത്തശേഷം ഒളിവിൽ പോയ പ്രതികൾ തിരുവനന്തപുരം സിറ്റിയിലെ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികൾ നാഗർകോവിലേയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസ് രൂപീകരിച്ച അനേഷണ സംഘത്തിലെ അംഗങ്ങളായ കടയ്‌ക്കാവൂർ എസ്എച്ച്ഒ എസ്എസ് ഷെരീഫ്, ചിറയിൻകീഴ് എസ്എച്ച്ഒ യുപി ബിപിൻകുമാർ, കടയ്ക്കാവൂർ എസ്ഐ ഹനീഫ റാവൂത്തർ, എഎസ്ഐമാരായ മനോഹർ, റാഫി, മുകുന്ദൻ, സിപിഒമാരായ മുരളീധരൻ, സന്തോഷ്, രാജേന്ദ്രപ്രസാദ്, സുജിത്ത്, മഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.