Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം, ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനെന്നും അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

k surendran

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടും അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറായില്ലെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ള സംഘത്തിന്റെ കേന്ദ്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധി പേര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കൊള്ളക്കാരുടെയും മാഫിയക്കാരുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിക്കഴിഞ്ഞു. സ്വന്തം ഓഫീസില്‍ എന്ത് നടക്കുന്നെന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ മറവില്‍ ഐടി വകുപ്പില്‍ നടന്ന നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എല്ലാ നിയമനവും റദ്ദാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനെ ശിവശങ്കരന്‍ എത് രീതിയില്‍ സഹായിച്ചുവെന്ന് വ്യക്തമാക്കമം സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ ഉചിതമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സരിത്ത് ഇതുസംബന്ധിച്ച് എന്‍ഐഎക്ക് മൊഴി നല്‍കിയെന്നാണ് വിവരം. കഴിഞ്ഞദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും. ഫൈസല്‍ ഫരീദുമായി യുഎഇയില്‍ വച്ച് അറിയാമെന്നും സ്വര്‍ണം ജ്വല്ലറികളില്‍ നല്‍കാനാണ് എത്തിച്ചിരുന്നതെന്നും സരിത്ത് മൊഴി നല്‍കിയത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+