ബിസിനസ് പൊളിഞ്ഞു; മോഷണം തുടങ്ങി; പ്രതി ബിരുദാനന്തര ബിരുദധാരി; ഞെട്ടി പൊലീസ്
പത്തനംതിട്ട: ബിസിനസ് പൊളിഞ്ഞപ്പോൾ മോഷണത്തിലേക്ക് തിരിഞ്ഞ് ഒരു ബിരുദാനന്തര ബിരുദധാരി. ഒടുവിൽ മോഷണ കേസിലെ പ്രതിയുമായി. പത്തനംതിട്ട അടൂരിലെ ക്യാമറസ്റ്റോറിൽ മോഷണം നടത്തിയ കള്ളനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പൊലീസിനെ പോലും ഞെട്ടിച്ചു കൊണ്ടുള്ള മൊഴി ലഭിച്ചത്. കൂട്ടുപ്രതിയായ അതിഥിത്തൊഴിലാളിയ്ക്കായി എറണാകുളത്ത് തിരച്ചിൽ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയായ ഷിജാസാണ് അടൂരിലെ ക്യാമറ സ്കാൻ എന്ന സ്റ്റോറിൽ നിന്ന് ക്യാമറയും മറ്റു വിലപിടിപ്പുള്ള ലെൻസ് അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയായിരിക്കുന്നത്. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള മൊഴി പ്രതി നൽകിയത്. ഷിജാസ് ബിരുദം പൂർത്തിയായ ശേഷം എം.എസ്.സി.പഠിച്ചു. എം.എസ്.സിയിലും തരക്കേടില്ലാത്ത മാർക്കോടെയാണ് പൂർത്തിയായത്. ദേശസാൽകൃത ബാങ്കിലെ വായ്പ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷിജാസ് പിന്നീട് സുഹൃത്തുക്കളുമായി ധനകാര്യ സ്ഥാപനം ആരംഭിച്ചു.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

എന്നാൽ, കൊവിഡ് കാലത്ത് ഇത് പൊളിഞ്ഞു. ഇതോടെയാണ് പ്രതി മോഷണത്തിലേക്ക് കടന്നതായി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം കറങ്ങിനടന്ന് വാഹനങ്ങൾ മോഷ്ടിക്കുകയായിരുന്നു പതിവ് രീതി. ആദ്യം വാഹനങ്ങളിൽ നിന്ന് മോഷണം തുടങ്ങി ഇപ്പോൾ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വരെ ഷിജാസ് മോഷ്ടിക്കുന്നുണ്ട്.

ഇയാൾക്കെതിരേ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. അടൂരിലെ കവര്‍ച്ചയ്ക്ക് ഒപ്പമുണ്ടായിരുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പ്രതിയുടെ മൊഴി. കൂട്ടാളിക്കായി അടൂര്‍ പൊലീസ് മുവാറ്റുപുഴയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഷിജാസുമായി എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ സംസ്ഥാനം കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സെപ്റ്റംബറിലാണ് അടൂരിലെ ക്യാമറ സ്കാൻ എന്ന സ്ഥാപനത്തിൽ നിന്നു പതിനെട്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും മുപ്പതിനായിരം രൂപയും കവർച്ച ചെയ്യപ്പെട്ടത്. മോഷണം നടന്നത് കാട്ടി കടയുടമ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്.

ഷിജാസും കൂട്ടാളികളും ചേർന്നാണ് കടയിലെ ഉപകരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് അടൂര്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികൾ വലയിലാകുന്നത്. രക്ഷപ്പെട്ട കൂട്ടാളിയായ അതിഥിതൊഴിലാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications