തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. മോഷണക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയിലെടുത്ത അന്‍സാരി എന്നയാളാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. വൈകുന്നേരം 5 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ശുചി മുറിയില്‍ വെച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്.
കിഴക്കേക്കോട്ടയില്‍ നിന്നും മൊബൈല്‍ ഫോണം മോഷ്ടിച്ചെന്ന് നാട്ടുകാരും കച്ചവടക്കാരും ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്‍സാരിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേ ക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പ്രതിയെ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നതെന്നും പ്രതികളുടെ സുരക്ഷാ ചുമതല രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് നല്‍കിയിരുന്നെന്നുമാണ് ഫോര്‍ട്ട് പൊലീസ് അറിയിക്കുന്നത്.
സിഐയുടെ നേതൃത്വത്തിലായിരുന്നു അന്‍സാരിയെ കിഴക്കേ കോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് കുറച്ച് കഴിഞ്ഞതിന് ശേഷം ഇയാള്‍ ബാത്റൂമില്‍ പോവണമെന്ന് പറഞ്ഞു. സമയം ഏറെ കഴിഞ്ഞിട്ടും ഇയാള്‍ പുറത്തു വരാത്തതിനാല്‍ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നു.
5 കോടി രൂപ സിപിഎം, സ്വപ്ന, ശിവശങ്കര്‍, മന്ത്രി, കമ്പനി എന്നിവര്‍ക്കാണ്; ആരോപണവുമായി അനില്‍ അക്കര
വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ വിഗ്രഹം എറിഞ്ഞുടച്ച് വനിത; നടപടിയെടുത്ത് ബഹ്റൈന്‍ പൊലീസ്