തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോൺ: പ്രവേശിച്ചത് സുരക്ഷിത മേഖലയില്‍, പോലീസ് അന്വേഷണം തുടങ്ങി!!
തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരത്തിനടുത്ത് രാത്രിയിൽ കണ്ട അജ്ഞാത ഡ്രോണിനെ കുറിച്ച് പോലീസും രഹസ്യാന്വേഷണവിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പെടെയുള്ള സുരക്ഷ മേഖലകളിലാണ് ഡ്രോൺ പറത്തിയത് കണ്ടെത്തിയത്. രാത്രി ഒരു മണിയോടെയായിരുന്നു ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ദില്ലി പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം; ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദി പ്രചോദനം
കോവളം
സമുദ്രാ
ബീച്ചിന്
സമീപം
രാത്രി
12.55ന്
നൈറ്റ്
പട്രോൾ
പൊലീസ്
സംഘമാണ്
ഡ്രോൺ
കാമറ
പറക്കുന്നത്
ആദ്യം
കണ്ടത്.
സമുദ്രാബീച്ചിലും
പരിസരത്തും
നിരീക്ഷണത്തിലായിരുന്ന
കൺട്രോൾ
റൂം
പൊലീസ്
സംഘം
രാത്രിയിൽ
സ്കൂട്ടറിന്റെ
ഇരമ്പൽ
പോലെയുള്ള
ശബ്ദം
കേട്ട്
നടത്തിയ
തെരച്ചിലിലാണ്
ആകാശത്ത്
ഡ്രോൺ
കാമറ
പറക്കുന്നതായി
തിരിച്ചറിഞ്ഞത്.
ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചിൽ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോൺ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് എയർ പോർട്ടിലേക്ക് അലർട്ട് സന്ദേശം നൽകി. തുടർന്ന് രണ്ടുമണിക്കൂറിന്ശേഷം പുലർച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്സിയുടെ മെയിൻ സ്റ്റേഷന് മുകൾ ഭാഗത്തായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാർ കണ്ടെത്തുകയായിരുന്നു.