ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: തിരുവനന്തപുരത്ത് അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു!
തിരുവനന്തപുരം: നഗരത്തിലെ രാത്രികാല തട്ട് കടകളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നഗരത്തിലെ വഴിയോര തട്ടുകടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ ലഭിക്കുന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി കമ്മീഷണർ രത്തൻ ഖേൽക്കറുടെ നിർദ്ദേശമനുസരിച്ചായിരുന്നു പ്രത്യക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ കഴിഞ്ഞ ദിവസം മുതൽ രാത്രികാല മിന്നൽ പരിശേധന നടത്തിയത്.
അട്ടക്കുളങ്ങര,
തമ്പാനൂർ,
കഴക്കൂട്ടം,
കുറവൻകോണം
എന്നീ
സ്ഥലങ്ങൾ
കേന്ദ്രീകരിച്ച്
നടന്ന
പരിശോധനയിൽ
വൃത്തിഹീനമായ
സാഹചര്യത്തിൽ
ഭക്ഷണം
പാചകം
ചെയ്യുന്നതായി
കണ്ടെത്തിയ
അഞ്ച്
ഹോട്ടലുകൾ
അടപ്പിച്ചു.
ക്രമക്കേടുകൾ
കണ്ടെത്തിയ
32ഓളം
സ്ഥാപനങ്ങളിലെ
പോരായ്മകൾ
അടിയന്തരമായി
പരിഹരിക്കുന്നതിന്
നോട്ടീസ്
നൽകിയെന്നും
പരിശോധനയിൽ
വ്യാപകമായി
കൃത്രിമ
നിറം
ഉപയോഗിക്കുന്നതായി
കണ്ടെത്തിയതായും
ഇത്തരം
സ്ഥാപനങ്ങളിൽ
നിന്ന്
64000രൂപയോളം
പിഴയീടാക്കിയതായും
ഭക്ഷ്യസുരക്ഷ
അസിസ്റ്റന്റ്
കമ്മീഷണർ
സി.എൽ
ദിലീപ്
അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ ലെെസൻസോ രജിസ്ട്രേഷനോ കച്ചവടക്കാർ എടുക്കണം, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് ഉറപ്പ് വരുത്തണം, ശുദ്ധമായ വെള്ളം വൃത്തിയാക്കുന്നതിനും പാചകത്തിനും ഉപയോഗിക്കണം, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും തട്ട്കടകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും സി.എൽ ദിലീപ് അറിയിച്ചു.