കെഎം ബഷീറിന്റെ മരണം; രണ്ടാം പ്രതി വഫക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് പ്രതിയായ കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ നജീമിന് കോടതിയുടെ വിമര്‍ശനം. വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ പകര്‍പ്പ് സര്‍ക്കാരിന് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് വഫയ്ക്കെതിരെ വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശമുണ്ടായത്. തുടര്‍ന്ന് വിടുതല്‍ ഹര്‍ജി സെപ്തംബര്‍ രണ്ടിന് മുമ്പ് പ്രോസിക്യൂഷന് നല്കാന് ഉത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെകെ ബാലകൃഷ്ണന് സെപ്തംബര്‍ രണ്ടിന് വാദം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം കുറ്റപത്രത്തില്‍ സെപ്തംബര്‍ രണ്ടിന് ഇരു ഭാഗവും വാദം ബോധിപ്പിക്കാനും ഉത്തരവിട്ടു.
ഇന്ന് ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് സെഷന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയരുന്നു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ വേളയിലാണ് വഫയുടെ രഹസ്യ ഹര്‍ജി കോടതിയിലെത്തിയത്.

കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ മൂന്നുതവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗാമായിട്ടാണ് പ്രതി ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്നാണ് ആരോപണം. സെഷന്‍സ് കോടതിയിലേക്ക് കൈമാറിയ കേസില്‍ കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കുന്നതിന് മുമ്പ് തന്നെ വിടുതല്‍ ഹര്‍ജി നല്കിയ പ്രതിഭാഗത്തിന്റെ നീക്കത്തിനെതിരായിരുന്നു കോടതിയുടെ വിമര്‍ശനം.
താന്‍ നിരപരാധിയാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് വഫാ കോടതില്‍ നല്കിയ അപേക്ഷയില്‍ പറയുന്നത്. നേരത്തെ വിടുതല്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. കെഎം ബഷീര്‍ കൊല്ലപ്പെട്ട കവടിയാര്‍ മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുകാരണം കോടതി നടപടികള്‍ വിചാരണ കോടതിക്ക് കൈമാറാന്‍ കഴിയാതെ ഒരു വര്‍ഷം നീണ്ടുപോയി.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്ത്തകന് ബഷീറിന്റെ മരണം. ഐഎഎസ് ഓഫീസര്‍ പ്രതിയായതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications