കഴക്കൂട്ടത്ത് അട്ടിമറി,കടകംപള്ളിയെ വീഴ്ത്തി ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്ന് മനോരമ സർവ്വേ
തിരുവനന്തപുരം; ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബിജെപി എ പ്ലസ് എന്ന് കണക്കാക്കുന്ന മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്ക് നേർ പോരാട്ടമായിരുന്നു ഇത്തവണ അരങ്ങേറിയത്. ശക്തമായ മത്സരത്തിൽ മണ്ഡലം ബിജെപി തന്നെ പിടിക്കുമെന്നാണ് മനോരമ ന്യൂസ് സർവ്വേ പ്രവചിക്കുന്നത്. വിശദാംശങ്ങളിലേക്ക്
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

കഴക്കൂട്ടത്ത്
യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കഴക്കൂട്ടം 2016 ലാണ് കടകംപള്ളി സുരേന്ദ്രനിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത്. 2001 മുതല്‍ 2011 വരെ എംഎൽഎയായിരുന്ന എംഎ വാഹിദിനെ പരാജയപ്പെടുത്തിയായിരുന്നു കടകംപള്ളിയുടെ വിജയം. എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി മണ്ഡലത്തിൽ മൂന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനത്ത്
അന്ന് വി മുരളീധരനായിരുന്നു മണ്ഡലത്തിൽ രണ്ടാമത് എത്തിയത്. 2011 ല്‍ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്ത് 42,732 വോട്ടുകൾ നേടിയായിരുന്നു മുരളീധരന്റെ വിജയം. ഇതോടെയാണ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിൽ ബിജെപി ഇവിടെ പോരിനിറങ്ങിയത്.

ഞെട്ടിച്ച പ്രഖ്യാപനം
തുടക്കത്തിൽ വി മുരളീധരൻ തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാന നേതൃത്വപ്പോലും ഞെട്ടിച്ച് കൊണ്ട് ശോഭാ സുരേന്ദ്രനെ കേന്ദ്രം നേതൃത്വം ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് മണ്ഡലത്തിൽ മത്സരം കടുത്തത്.

ശക്തമായ പോരാട്ടം
തുടക്കത്തിൽ കടകംപള്ളിയാണ് പ്രചരണത്തിൽ മുന്നേറിയതെങ്കിലും ശോഭ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കടുത്ത മത്സരമാണ് അവർ കാഴ്ച വെച്ചതെന്ന് സിപിഎം കേന്ദ്രങ്ങൾ പോലും സമ്മതിച്ചിരുന്നു. ഇത്തരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ശോഭ തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് മനോരമ സർവ്വേ പ്രവചിക്കുന്നത്.

ശോഭാ സുരേന്ദ്രന്
34. 5 ശതമാനം വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കുമെന്നാണ് പ്രവചനം. സുരേന്ദ്രന് 31.7 ശതമാനവും യുഡിഎഫ് സ്ഥാനാർത്ഥി എസ്എസ് ലാലിന് 27.1 ശതമാനം വോട്ടും പ്രവചിക്കുന്നു. അതേസമയം സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ബിജെപി പരാജയപ്പെടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

നേമത്ത് ശിവൻകുട്ടി
നേമത്ത് സിപിഎമ്മിന്റെ വി ശിവൻകുട്ടി വിജയിക്കുമെന്നാണ് സർവ്വേ പ്രവചനം. 40.7 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ബിജെപിയെ ഞെട്ടിച്ച് കുമ്മനം രാജശേഖരൻ 33.1 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനം നേടുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 2016 ൽ എട്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിക്ക് വേണ്ടി ഒ രാജഗോപാൽ വിജയിച്ചത്.

ഗുണം ചെയ്യില്ല
മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ മുരളീധരൻ കോൺഗ്രസിന് വേണ്ടി മത്സരിച്ചെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.
കെ മുരളീധരന് 24.4 ശതമാനം വോട്ടുകളാണ് സർവ്വേ പ്രവചിക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications