Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്തെ വൃക്ക വിൽപ്പന; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വിൽപ്പനക്ക് വിമുഖത കാണിച്ച യുവതിയെ ഭർത്താവ് മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. തീരദേശത്തെ വൃക്ക വില്പനയെക്കുറിച്ച് അന്വേഷിച്ച് വിശദമായി റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ റൂറൽ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമനിക് ഉത്തരവിട്ടത്.കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് വൃക്ക വില്‍ക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് യുവതിക്ക് ഭർത്താവിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. കോട്ടപ്പുറം സ്വദേശി സുജയെ ഭർത്താവ് സാജൻ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുടമസ്ഥന്‍ ഇവരോട് ഇവിടെ നിന്ന് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ വീട്ടുടമസ്ഥൻ പറഞ്ഞതോടെ ഭാര്യയോട് തൻ്റെ വൃക്ക വിൽക്കാൻ ഭർത്താവ് നിർബന്ധിപ്പിക്കുകയായിരുന്നു. ഇതിന് സുജ വിമുഖത കാണിച്ചതോടെ ഭർത്താവ് സാജനിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്.

 humanrights

തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ വൃക്ക മാഫിയ സജീവമാണെന്ന് നേരത്തെ തന്നെ സ്പൈഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഈ റാക്കറ്റുകളെ കുടുക്കുന്നതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഈ സംഭവം പുറംലോകം അറിയുന്നത്.

വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെ തീരദേശത്തെ സ്ത്രീകളെ ഇതിലേക്ക് എത്തിക്കുന്നതെന്നും പരാതിയിലുണ്ട്. അവയവ മാഫിയ ഏജന്റുമാർക്ക് ആശുപത്രികളിൽ നിന്ന് സഹായം ലഭിക്കുന്നതായും പരാതിയിൽ പറയുന്നു.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+