അച്ഛന്റെ ഓർമയിൽ സ്പീക്കർ കസേരയിൽ ശബരീനാഥൻ: പദവിലഭിച്ചതെങ്ങനെ
തിരുവനന്തപുരം: കേരള നിയമസഭയിൽ ജി കാർത്തികേയൻ സ്പീക്കറായിരുന്ന കസേരയിലിരുന്ന് മകൻ കെ എസ് ശബരീനാഥൻ. അപൂർവ്വ നിമിഷത്തിനാണ് കഴിഞ്ഞ ദിവസം കേരള നിയമസഭ സാക്ഷിയായത്. 2011 മുതൽ 2014 വരെ സ്പീക്കർ സ്ഥാനത്തിരുന്ന കാർത്തികേയന്റെ മരണത്തെത്തുടർന്നാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ശബരീനാഥൻ അരുവിക്കരയിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ പാനൽ അംഗമാകാൻ അവസരം ലഭിച്ചതോടെയാണ് സ്പീക്കറുടെ കസേരയിലിരിക്കാൻ ശബരീനാഥന് അവസരമൊരുങ്ങിയത്. സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കുന്ന പാനലിലെ അംഗം കൂടിയാണ് എംഎൽഎ കൂടിയായ ശബരീനാഥൻ. ഇരുവരും സഭയിലില്ലാതായതോടെയാണ് അൽപ്പനേരത്തേക്ക് ഈ കസേരയിലിരുന്നത്.
മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു; സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം
ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓർമ്മയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു പാനൽ തയ്യാറാക്കാറുണ്ട്. ഈ സെഷനിൽ ഈ പാനലിൽ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ ഓടിയെത്തിയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞെന്നും ശബരീനാഥൻ കുറിച്ചു. താൻ സഭ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ജി കാർത്തികേയൻ അന്തരിച്ചതോടെ 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിലാണ് ശബരീനാഥൻ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്ക് എത്തുന്നത്. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ശബരീനാഥൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രിക
മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു; സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം
കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ
സിപിഎമ്മിനെ വെട്ടിലാക്കി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം; ജമാഅത്തുമായി സഹകരിച്ചിട്ടുണ്ട്
Recommended Video