നിങ്ങൾ പറയുന്ന സ്റ്റോപ്പിൽ ഈ ആനവണ്ടി നിൽക്കും, തിരുവനന്തപുരത്ത് എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ്
തിരുവനന്തപുരം: ഏതൊക്കെ വണ്ടി വന്നാലും പോയാലും മലയാളികൾക്ക് ആനവണ്ടിയെന്ന് വിളിപ്പേരുളള കെഎസ്ആര്‍ടിസി ബസ്സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. എല്ലാ ബസ്സുകളും നേരത്തെ നിശ്ചയിച്ചിട്ടുളള സ്റ്റോപ്പുകളിൽ മാത്രമേ യാത്രക്കാരെ ഇറക്കാൻ നിർത്തുകയുളളൂ. എന്നാൽ ഈ കെഎസ്ആർടിസി അങ്ങനെ അല്ല. യാത്രക്കാരൻ പറയുന്ന ഏത് സ്റ്റോപ്പിലും നിർത്തും.
'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ
പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. വണ്ടികളുടെ പ്രവര്‍ത്തന ഫ്ളാഗ് ഓഫ് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനം നിര്‍ത്തുമെന്നതാണ് സര്‍വീസിന്റെ പ്രത്യേകത. ആദ്യ ഘട്ടത്തില്‍ അഞ്ചു കെഎസ്ആര്‍ടിസി ബസുകളാണ് ഈ സര്‍വീസ് നടത്തുക.
പാറശ്ശാല-എന്‍എച്ച്-തിരുവനന്തപുരം റൂട്ടില്‍ രണ്ട് ബസ്സുകളും, പാറശ്ശാല-വെളളറട റൂട്ടില്‍ രണ്ട് ബസ്സുകളും, പാറശ്ശാല - പൂവാര്‍ - വിഴിഞ്ഞം -തിരുവനന്തപുരം റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തും. പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എസ്.കെ.ബെന്‍ഡാര്‍വിന്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍മാരായ എസ്.ജിനുകുമാര്‍, എസ്.വിനോദ്, പാറശ്ശാല അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.ആര്.ജോയ്മോന് എന്നിവര്‍ സംബന്ധിച്ചു.
'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍
അതിനിടെ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ ഒരു പുതിയ പദ്ധതി കൂടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം