കെഎസ്ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ഡ്രൈവറടക്കം 26 പേർക്ക് പരിക്ക്
നെടുമങ്ങാട്: കെ.എസ്.ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ഡ്രൈവറടക്കം 26 പേർക്ക് പരിക്ക് പൊന്മുടി ഹൈവേയിൽ മന്നൂർക്കോണം ആർച്ച് ജംഗ്ഷനിലാണ് കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് അപകടമുണ്ടായത്.
ഉത്തർ പ്രദേശിൽ ബിജെപി രണ്ടക്കം കടക്കില്ല.. സർവ്വേ പ്രകാരമുളള വിലയിരുത്തൽ ഇങ്ങനെ
ഗുരുതരമായി പരിക്കേറ്റ ആറുപേരെ മെഡിക്കൽ കോളേജിലും 11 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ബസിൽ 55 യാത്രക്കാർ ഉണ്ടായിരുന്നു. വിതുര ജഴ്‌സി ഫാമിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിതുര സ്വദേശികളായ മണിയൻ (50), രമണി (42), അംബിളി (43), സർജുനാഥ് (56), കനകമ്മ (55), അയിഷസ് (42) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കാലിന് പരിക്കേറ്റ ഡ്രൈവർ വിതുര സ്വദേശി കെ.ആർ. അജയകുമാറും കണ്ടക്ടർ ടി.എസ്. ധനീഷും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൽ എന്തോ ഒടിയുന്ന ശബ്ദം കേട്ടെന്നും തുടർന്ന് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
Comments
English summary
ksrtc hit into compound wall in thiruvananthapuram