കല്ലാർ വട്ടക്കയത്തിൽ മുങ്ങിതാഴ്ന്നു: അച്ഛനേയും മകനേയും നാട്ടുകാർ രക്ഷപ്പെടുത്തി
വിതുര: കല്ലാർ വട്ടക്കയത്തിൽ മുങ്ങി താഴ്ന്ന അച്ഛനേയും,മകനേയും കല്ലാർ നിവാസികൾ രക്ഷപ്പെടുത്തി. ആദ്യം സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം ജഗതി സ്വദേശിയും പത്തനംതിട്ട എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡർ സുരേഷ്ബാബുവിന്റെ മകനുമായ നിരജ്ഞൻ (14) വട്ടക്കയത്തിൽ കുളിക്കാനിറങ്ങി. നിരഞ്ജൻ കയത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷപ്പെടുത്തുന്നതിനായി അച്ഛൻ സുരേഷ്ബാബു കയത്തിലേക്ക് എടുത്തുചാടി. അച്ഛനും മകനും കയത്തിൽ മുങ്ങി താഴ്ന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ നിലവിളിച്ചു.
വട്ടക്കയത്തിന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഏറെ പണിപ്പെട്ട് ഇരുവരെയും പുറത്തെടുത്തു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന നിരജ്ഞന് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരജ്ഞൻ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സുരേഷ്ബാബു വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൂന്ന് കാറുകളിലായി പത്തംഗ സംഘം പൊൻമുടി സന്ദർശിക്കാനെത്തിയതായിരുന്നു. അനവധി പേരെ കല്ലാർ നിവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷത്തിനിടയിൽ പന്ത്രണ്ട് പേരാണ് വട്ടക്കയത്തിൽ മുങ്ങിമരിച്ചത്. അപായ ബോഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനൽ മൂർച്ഛിച്ചതോടെ വട്ടക്കയത്തിൽ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതായി കല്ലാർ നിവാസികൾ പറയുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications