വിവാഹം കഴിച്ച് പണവും സ്വർണ്ണവും അപഹരിക്കുക... മൂന്നാം വിവാഹത്തിനിടെ തിരുവനന്തപുരത്ത് തട്ടിപ്പ് വീരൻ പെട്ടു, 34 കാരൻ റിമാന്റിൽ
അഞ്ചൽ: രണ്ട് തവണ വിവാഹം ചെയ്ത കാര്യം മറച്ചുവച്ച് മൂന്നാം വിവാഹം കഴിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വിവാഹം പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യാനെത്തിയ ഏരൂർ നെട്ടയം സുനന്ദവിലാസത്തിൽ സുനിലാണ് (34, അനീഷ്) ഏരൂർ പൊലീസ് പിടിയിലായത്.
മീ ടൂ ആരോപണം; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് ക്ലീൻ ചിറ്റ്
കൊട്ടാരക്കര
സ്വദേശിനിയെയാണ്
ഇയാൾ
ആദ്യം
വിവാഹം
ചെയ്തത്.
ഇതിൽ
രണ്ട്
കുട്ടികളുണ്ട്.
ഈ
ബന്ധം
നേരത്തേ
വേർപെടുത്തി
നാവായിക്കുളം
സ്വദേശിനിയെ
രണ്ടാമത്
വിവാഹം
കഴിച്ചു.
ഇതിൽ
ഒരു
കുട്ടിയുണ്ട്.
മൂന്ന്
വർഷത്തോളം
കൂടെ
താമസിച്ച
ശേഷം
അവരെ
ഉപേക്ഷിച്ച്
പോവുകയായിരുന്നു.
സ്വർണവും പണവും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ അനീഷ് അപഹരിച്ചതായി ഇവർക്ക് പരാതിയുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് ദിവസങ്ങൾക്ക് മുമ്പ് അനീഷ് ഇളവറാംകുഴി സ്വദേശിനിയെ മൂന്നാമത് വിവാഹം ചെയ്തത്. ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ നടത്തുമ്പോൾ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യുന്നതറിഞ്ഞ് രണ്ടാം ഭാര്യ ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. പുനലൂർ കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു.