പദ്മനാഭനെ തൊഴുത ശേഷം മോഷണം; എത്തുന്നതും മടങ്ങുന്നതും വിമാനത്തില്‍, അന്തര്‍സംസ്ഥാന കള്ളന് പിടിയില്‍
തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് വിമാനത്തിലെത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ തന്നെ മടങ്ങുന്ന അന്തര്‍ സംസ്ഥാന കള്ളന് പിടിയില്‍. തെലങ്കാന സ്വദേശി ഉമാപ്രസാദ് ആണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഉമാപ്രസാദ് പിടിയിലായത്.
വിമാനത്തില്‍ എത്തിയ ശേഷം ഓട്ടോയില്‍ നഗരത്തില്‍ കറങ്ങി മോഷ്ടിക്കേണ്ട വീടുകള്‍ നോക്കി വെക്കും. പിന്നീട് രാത്രിയിലെത്തി മോഷണം നടത്തി തിരിച്ച് വിമാനത്തില്‍ നാട്ടിലേക്ക് പോകുക എന്നതാണ് ഇയാളുടെ രീതി. അതേസമയം ഇയാള്‍ തെലങ്കാനയിലെ പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജോലിക്കാരനാണ് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. മോഷണം നടത്തിയ ശേഷം തെളിവുകളെല്ലാം ഇല്ലാതാക്കുന്നതിലും വിദഗ്ധനാണ് ഉമാപ്രസാദ്.

തിരുവനന്തപുരത്തെത്തിയാല് ആദ്യം ചെയ്യുന്നത് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കലാണ്. അതിന് ശേഷമാണ് മോഷണം നടത്തേണ്ട വീടുകള്‍ മാര്‍ക്ക് ചെയ്യുന്നത്. മേയ് മാസത്തില്‍ തലസ്ഥാനത്ത് വന്ന ഉമപ്രസാദ് നിരവധി സ്ഥലങ്ങള്‍ നോട്ടമിട്ടിരുന്നു. മേയ് 28 ന് വന്ന ഇയാള്‍ തിരിച്ചുപോയ ശേഷം ജൂണ്‍ ആറിന് വീണ്ടുമെത്തി. ഫോര്‍ട്ട്, പേട്ട സ്റ്റേഷന് പരിധികളില്‍ മൂന്നു മോഷണങ്ങള്‍ നടത്തിയ ശേഷം ജൂലൈ ഒന്നിന് നാട്ടിലേക്ക് മടങ്ങി.
ഇതോടെയാണ് ഇയാള്‍ക്കായി പൊലീസ് വലവിരിച്ചത്. സ്വര്‍ണമാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കുന്നത്. ഇത് നാട്ടില്‍ പണയം വെച്ച് ലഭിക്കുന്ന കാശുമായാണ് വിമാനയാത്രയും ജീവിതവും. മോഷണം നടന്ന സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഉമാപ്രസാദിനെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവറെ കണ്ടെത്താനായത് നിര്‍ണായകമായി.
ഇതുവഴി ഉമപ്രസാദ് താമസിച്ച ഹോട്ടല്‍ കണ്ടെത്തി. ഇവിടെ നിന്ന് പേരും മേല്‍വിലാസവും ലഭിച്ചു. തുടരന്വേഷണത്തില്‍ ഇയാള്‍ വീണ്ടും കേരളത്തിലേക്ക് വരാനുള്ള പുറപ്പാടിലാണ് എന്ന് മനസിലാക്കിയ പൊലീസ് ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തൊണ്ടിമുതലുകളില്‍ ചിലത് ചാക്ക പാലത്തിന്റെ അടിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ ഉമാപ്രസാദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊപ്പിയും ബനിയനും ഷോര്‍ട്സും ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ജനലഴി ഇളക്കാനുള്ള പാരയും വാതില്‍ പൊളിക്കുന്നതിനുള്ള കട്ടറും കൈയില്‍ കരുതും. പൂട്ടിക്കിടക്കുന്ന വീടുകളിലാണ് മോഷണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications