എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊള്ള കച്ചവടം മാത്രമാണ് ഇത്; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം:
അന്താരാഷ്ട്ര
വിമാനത്താവളം
അദാനി
ഗ്രൂപ്പിന്
കൈമാറാനുള്ള
കേന്ദ്രസർക്കാരിന്റെ
തീരുമാനം
അധാർമ്മികവും
സുതാര്യതയില്ലാത്തതുമാണെന്ന്
മുസ്ലിം
ലീഗ്
നേതാവും
പാര്‍ലമെന്‍റ്
അംഗവുമായി
പികെ
കുഞ്ഞാലിക്കുട്ടി
അഭിപ്രായപ്പെട്ടു.
വികസനമോ
,
നിക്ഷേപമോ
ലക്ഷ്യമിട്ടുകൊണ്ടുള്ള
കൈമാറ്റമല്ലിത്
.
കേന്ദ്രസർക്കാരിന്
താൽപര്യമുള്ള
കോർപറേറ്റ്
ഗ്രൂപ്പായ
അദാനിക്ക്
കൈമാറാൻ
നേരത്തെ
നിശ്ചയിച്ചുറപ്പിച്ചുകൊണ്ടു
ള്ള
തീരുമാനത്തിന്റെ
ബാക്കിപതം
മാത്രമാണിത്
.
ഇതിനെയാണ്
ഞങ്ങൾ
എതിർക്കുന്നത്
.
നിക്ഷേപത്തിനും
പുതിയ
തൊഴിലവസരങ്ങൾക്കും
വികസനത്തിനും
സ്വകാര്യ
പങ്കാളിത്തം
അനിവാര്യമാണെങ്കിൽ,
അതിനെ
എതിർക്കേണ്ടതില്ല
.
എന്നാൽ,
ഇത്
എല്ലാ
മാനദണ്ഡങ്ങളും
ലംഘിച്ചുകൊള്ള
കച്ചവടം
മാത്രമാണെന്നും
അദ്ദേഹം
ആരേപിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് കുറ്റകരമാണ് . വിമാനത്താവളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നതിൽ ആത്മാർത്ഥമായ ഇടപെടലല്ല സംസ്ഥാന സർക്കാരിൽ നിന്നുണ്ടായത് . കേന്ദ്രസർക്കാരിനും , അദാനിക്കും മുന്നിൽ മന :പൂർവ്വം തോറ്റുകൊടുക്കുകയായിരുന്നു സംസ്ഥാന സർക്കാർ . ബി.ജെ.പിക്ക് താൽപര്യമുള്ള ഏതാനും കോർപറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ അഭിമാനമായ പദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ് . യാതൊരു തത്വദീക്ഷയുമില്ലാതെയാണ് കേന്ദ്രസർക്കാർ ഇങ്ങിനെ ചെയ്യുന്നത് . അത്യന്തം ഗുരുതരമായ അവസ്ഥയാണിത് .
ഈ കോർപറേറ്റുകൾ ഏതെങ്കിലും കാരണവശാൽ തകർന്നുപോയാൽ ഈ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി എന്താകും . ഇങ്ങിന തകർന്ന കോർപറേറ്റുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് നിന്നുകൊണ്ട് എതിർത്തു തോൽപിക്കേണ്ട ഒരു കൈമാറ്റമാണ് ഇപ്പോൾ നടക്കുന്ന തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത് . ഈ നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.