ഇടവയിൽ യുവാവിന്റെ കൊലപാതകം: പ്രതികൾക്കായി അന്വേഷണം, സംഭവം തിരുവനന്തപുരത്ത്!!
തിരുവനന്തപുരം: ഇടവയിൽ പട്ടികജാതി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടവ മാന്തറ കുഴയ്ക്കാട്ട് പുത്തൻവിള വീട്ടിൽ പരേതരായ മോഹനെയും ബേബിരാജിയുടേയും മകൻ അനന്തു മോഹനാണ് (24) കൊല്ലപ്പെട്ടത്. ജനുവരി 30ന് രാത്രി 11.30നായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന അനന്തുവിനെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നിറക്കി സമീപത്തെ കവലയിലെത്തിച്ചാണ് അയൽവാസി ഉൾപ്പെടെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചത്. വലതുതോൾ മുതൽ താഴേക്ക് അടിയേറ്റ പാടുണ്ടായിരുന്നു. മൺവെട്ടിക്ക് തലയ്‌ക്കടിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലാണ് അനന്തു മരിച്ചത്.
രാത്രിയിൽ പ്രദേശത്തെ ബൈക്കുകളിൽ നിന്ന് പെട്രോൾ ചോർത്തുകയാണെന്ന് ആരോപിച്ചാണ് അനന്തുവിനെ മർദ്ദിച്ചതെന്നും പരാതിയുണ്ട്. കൊല്ലം അയത്തിൽ മാരുതി സർവീസ് സെന്ററിൽ പൊളിഷ് മേക്കറായിരുന്ന അനന്തുവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഇയാൾ പുറത്തൊന്നും പോകാറില്ലെന്നും സഹോദരി അശ്വതി പറയുന്നു.ജനുവരി 30ന് രാത്രി 11.30നായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന അനന്തുവിനെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നിറക്കി സമീപത്തെ കവലയിലെത്തിച്ചാണ് അയൽവാസി ഉൾപ്പെടെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചത്. വലതുതോൾ മുതൽ താഴേക്ക് അടിയേറ്ര പാടുണ്ടായിരുന്നു. മൺവെട്ടിക്ക് തലയ്‌ക്കടിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലാണ് അനന്തു മരിച്ചത്.
രാത്രിയിൽ പ്രദേശത്തെ ബൈക്കുകളിൽ നിന്ന് പെട്രോൾ ചോർത്തുകയാണെന്ന് ആരോപിച്ചാണ് അനന്തുവിനെ മർദ്ദിച്ചതെന്നും പരാതിയുണ്ട്. കൊല്ലം അയത്തിൽ മാരുതി സർവീസ് സെന്ററിൽ പൊളിഷ് മേക്കറായിരുന്ന അനന്തുവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഇയാൾ പുറത്തൊന്നും പോകാറില്ലെന്നും സഹോദരി അശ്വതി പറയുന്നു.