കവർച്ചാക്കേസുകളിലെ പ്രതി 11 വർഷങ്ങൾക്കുശേഷം പിടിയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഇരുപത്തഞ്ചോളം കവർച്ചാക്കേസുകളിലെ പ്രതി 11 വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. വർക്കല വെട്ടൂർ അൻസിയ മൻസിലിൽ നൗഷാദ് (32) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലാ കോടതിയടക്കം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കുണ്ടറ മാമൂടെന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. 2006 മുതൽ 2009 വരെ വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, പള്ളിക്കൽ, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, പരവൂർ സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്നാണ് കവർച്ചകൾ നടത്തിയത്.
കത്വ
കൂട്ട
ബലാല്‍സംഗം:
വിധിയില്‍
യൂത്ത്ലീഗിനും
അഭിമാനം,
കുടുംബത്തിന്
വേണ്ടി
ഹാജരായത്
മുബീൻ
ഫറൂഖി
2007
ഏപ്രിൽ
രണ്ടിന്
ബൈക്കിലെത്തി
വർക്കല
ചെമ്മരുതി
മുട്ടപ്പലം
പൂവങ്കൽ
ഹാരിസ്
വില്ലയിൽ
ഹസീനയുടെ
കഴുത്തിൽക്കിടന്ന
അഞ്ചുപവൻ
സ്വർണമാല
മോഷ്ടിച്ച
കേസിലും
2007
ജൂൺ
30-ന്
പുലർച്ചെ
അയിരൂർ
ചാരുംകുഴി
ഹിൽവ്യൂ
വില്ലയിൽ
ലുക്ക്മാനെ
തൃമ്പല്ലൂർ
ക്ഷേത്രത്തിന്സമീപം
ബൈക്ക്
തടഞ്ഞ്
വെട്ടിയശേഷം
70000
രൂപയും
മൊബൈൽ
ഫോണും
മാലയും
കവർന്ന
കേസിലും
പ്രതിയാണ്.
2007
ജൂൺ
അഞ്ചിന്
ചാവർകോട്
പെട്രോൾ
പമ്പിൽ
മാനേജരായ
പരവൂർ
പൂതക്കുളം
കോട്ടുവൻകോണം
സുശീലഭവനിൽ
ഷിബുവിനെ
വെട്ടി
പമ്പിൽ
കെട്ടിയിട്ടശേഷം
ഓഫീസിലെ
അലമാര
കുത്തിത്തുറന്ന്
61000
രൂപ
കവർന്ന
കേസും
ഇയാൾക്കെതിരേയുണ്ട്.
2006 സെപ്റ്റംബർ 10-ന് വെട്ടൂർ ആശാൻ മെമ്മോറിയൽ സ്കൂളിനു സമീപം സഫീനയുടെ ഫിർദൗസ് വീട്ടിൽനിന്ന് 40 പവൻ സ്വർണാഭരണങ്ങളും 63000 രൂപയും മോഷ്ടിച്ച കേസിലും 2007 മാർച്ചിൽ ഒറ്റൂർ കെ.കെ.നിവാസിൽ രാജുവിന്റെ വീട്ടിൽനിന്ന് 18 പവൻ സ്വർണം കവർന്ന കേസിലും പ്രതിയാണ്. 2008 മാർച്ച് മൂന്നിന് പരവൂർ പൊഴിക്കര പദ്മവിലാസം വീട്ടിൽ ബിനുവിനെ യു.എ.ഇ. കറൻസി മാറ്റിനൽകാമെന്ന് പറഞ്ഞ് വെട്ടൂർ ഇളപ്പിൽ എന്ന സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി സ്വർണമാലയും 25000 രൂപയും കവർന്നശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസും നൗഷാദിനെതിരെയുണ്ട്. റൂറൽ എസ്.പി. ബി.അശോക് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ എസ്.ഐ.മാരായ ജി.എസ്.ശ്യാംജി, ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.