വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യം; തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്നു
ശ്രീകാര്യം: വനിതാ ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഗവ. എൻജീനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെ അനിശ്ചിതകാലസമരം തുടരുന്നു. കോളേജിലെ ആസാദി മൂവ്മെന്റിന്റെ അഭിമുഖ്യത്തിലാണ് സമരം. വനിത ഹോസ്റ്റലിൽ കയറേണ്ട സമയം വൈകുന്നേരം 6.30ൽ നിന്ന് രാത്രി 9.30 ആക്കി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി 10 ഓടെയാണ് സമരം ആരംഭിച്ചത്.
യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!
വിദ്യാർത്ഥിനികൾക്ക്
പിന്തുണയുമായി
കൂടുതൽ
വിദ്യാർത്ഥികൾ
ഇന്ന്
രംഗത്തെത്തിയതോടെ
കോളേജ്
പരിസരം
സമരമുഖരിതമാണ്.
സമരത്തിൽ
പങ്കെടുക്കുന്ന
വിദ്യാർത്ഥികൾക്ക്
പിന്തുണയുമായി
എല്ലാ
വിദ്യാർത്ഥി
സംഘടനകളും
രംഗത്തുണ്ട്.അതേസമയം
പ്രശ്നം
ചർച്ച
ചെയ്യാൻ
പ്രിൻസിപ്പൽ
ഇന്ന്
വിദ്യാർത്ഥി
പ്രതിനിധികളെ
ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ
സമരസ്ഥലത്തെത്തി
സമരത്തിൽ
പങ്കെടുക്കുന്ന
മുഴുവൻ
വിദ്യാർത്ഥികളുമായും
ചർച്ച
നടത്തണമെന്നാണ്
വിദ്യാർത്ഥികളുടെ
ആവശ്യം.
ഹോസ്റ്റലിൽ വൈകിയെത്തിയ വിദ്യാർത്ഥികളെ ആക്ഷേപിക്കും വിധം പി.ടി.എ അംഗങ്ങളിൽ ചിലർ രക്ഷിതാക്കളുമായി സംസാരിച്ചതായും അതേപ്പറ്റി അന്വേഷിക്കാനും അവർക്കെതിരെ നടപടിയെടുക്കാനും കോളേജ് അധികൃതർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.ഇന്നലെ രാത്രി മുഴുവൻ വിദ്യാർത്ഥികൾ സമരം ചെയ്തിട്ടും അന്വേഷിക്കാൻ കൂട്ടാക്കാത്തവർ ഇന്ന് രാവിലെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇന്നലെ ലൈബ്രറിയിൽ പോയശേഷം രാത്രി 9ന് എത്തിയവരെ ഹോസ്റ്റൽ വാർഡൻ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. വൈകിയതിന്റെ കാരണം എഴുതിനൽകണമെന്ന് വാർഡൻ ആവശ്യപ്പെട്ടെന്നുമാണ് ഇവരുടെ പരാതി. അതേസമയം സമരം തീർപ്പാക്കാൻ വിദ്യാർത്ഥികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചർച്ചയിൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.