Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയിറങ്ങും; ആഘോഷത്തിന്റെ അവസാന നിമിഷത്തിൽ ഡെലിഗേറ്റുകൾ

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര മേളയ്ക്ക് നാളെ അവസാണിക്കും. ഇറാൻ , അഫ്‌ഗാൻ, തുർക്കി , റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിന് എത്തിയത്.

സ്പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്',നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത 'ക്ലാരാ സോല', ക്രോയേഷ്യൻ ചിത്രം 'മ്യൂറീന', ദിന അമീർ സംവിധാനം ചെയ്ത 'യു റീസെമ്പിൾ മി', കമീലാ ആന്റിനിയുടെ 'യൂനി','കോസ്റ്റ ബ്രാവ ലെബനൻ' എന്നീ ചിത്രങ്ങൾ പ്രേക്ഷകർ നിറഞ്ഞ സദസിൽ വരവേറ്റു.

tvm

താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്‌ത 'ആവാസ വ്യൂഹം', വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്കൽ', 'ഐ ആം നോട്ട് ദി റിവർ', 'ഝലം' എന്നീ ഇന്ത്യൻ മത്സര ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ, മത്സര വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു എന്ന പ്രത്യേകയും ഉണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച 'റിപ്പിൾസ് ഓഫ് ലൈഫ്', 'പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ', 'അഹെഡ്‌സ് നീ', ഓസ്കാർ നോമിനേഷൻ നേടിയ 'ഡ്രൈവ് മൈ കാർ', വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ 'സൺ ചിൽഡ്രൻ',ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ 'ബ്രൈറ്റൻ ഫോർത്ത്', 'ബ്രദർ കീപ്പർ', 'ഹൈവ്', തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ 'എ ഹീറോ' എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു.

ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ലതാ മങ്കേഷ്‌കർ, കെ എസ് സേതുമാധവൻ, കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി. എന്നാൽ, അഫ്‌ഗാനിലെ സംഘർഷ ഭരിതമായ ജീവിത സാഹചര്യങ്ങളും അതി ജീവനവും പശ്ചാത്തലമാക്കിയ അഞ്ചു ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണ കാണികൾക്ക് മേളയിൽ വ്യത്യസ്തമായിരുന്നു.

ഐസിസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, ബംഗ്ലാദേശ് നടി അസ്മേരി ഹഖ്, അനുരാഗ് കശ്യപ്, വെട്രിമാരൻ, ഗിരീഷ് കാസറവള്ളി, ഡോ ബോബി ശര്‍മ്മ ബറുവ, ഡോ രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി മാറി. മേളയുടെ പ്രതിനിധികൾക്ക് കെ എസ് ആർ ടി സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരം ഒരുക്കിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേള കുറച്ചു കൂടി ആഘോഷമാക്കാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ആയിരങ്ങളാണ് പങ്കു ചേർന്നിരുന്നത്.

അതേസമയം, രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഒൻപത് പുരസ്കാരങ്ങൾ ഉണ്ച്. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം , മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക് ,കെ ആർ മോഹനൻ എൻഡോവ്മെന്റ് എന്നീ പുരസ്‌കാരങ്ങളാണ് നൽകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+