Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തില്‍ ദുര്‍മരണം, ഒഴിവാക്കാന്‍; എത്തിയ 'മന്ത്രവാദിനി' 55 പവനും ലക്ഷങ്ങളും കവര്‍ന്നെന്ന് പരാതി

അന്ധവിശ്വാസത്തിന്റെ പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് തുടരുന്നു. നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വീണ്ടും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യുപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഇന്ന് അന്ധവിശ്വാസത്തിന്റെ പേരിൽ വലിയ തട്ടിപ്പ് നടന്നിരിക്കുകയാണ്. വലിയ ഒരു കവർ‌ച്ചയാണ് തലസ്ഥാനത്ത് നടന്നത്. അച്ഛനും മക്കളുമാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.

1

തിരുവനന്തപുരം വെള്ളായണിയിലാണ് ദുർമന്ത്രവാദം നടത്തി സ്വർണവും പണവും കവർന്നത്. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കൾക്കുമാണ് 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും നഷ്ടമായത്. കളിയിക്കാവിള സ്വദേശിയായ വിദ്യയാണ് ദുർമന്ത്രവാദം നടത്തിയത് എന്നാണ് പരാതിക്കാർ പറയുന്നത്. സ്വർണവും പണവും തിരികെ ചോദിച്ചതോടെ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

2

വീട്ടിലുണ്ടായ ദുർമരണങ്ങളെ തുടർന്നാണ് വിശ്വംഭരനെയും മക്കളും ദുർമന്ത്രവാദിയുടെ അടുത്തേക്ക് എത്തുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ചു മരണങ്ങൾ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും 'തെറ്റിയോട് ദേവി'യെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആൾദൈവത്തെ സമീപിച്ചത്. ആൾദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞ വർഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി.

3


പകലും രാത്രിയിലും പൂജകൾ നടത്തി. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രവൃത്തിയിൽ ആ സമയത്തൊന്ന് ഇവർക്ക് സംശയം തോന്നിയിരുന്നില്ല. മുറിക്കുള്ളിൽ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാൽ കരിനാഗം കടിക്കുമെന്നും വീട്ടുകാരെ ഇവർ പറഞ്ഞ് ഭയപ്പാടിൽ ആക്കിയിരുന്നു. ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തും മടങ്ങും. ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിന് സ്വർണം ആവശ്യമായി വന്നപ്പോഴാണ് വലിയ തട്ടിപ്പ് നടന്ന കാര്യം പുറത്തായത്.

4

അലമാര തുറന്ന് സ്വർണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞു. ശാപം തീരുമെന്ന് പറഞ്ഞ തീയതികൾ നീട്ടിക്കൊണ്ടുപോയതോടെ ഒടുവിൽ വീട്ടുകാർ തന്നെ രണ്ടുംകൽപിച്ച് അലമാര തുറന്നു. അലമാരിയിൽ സ്വർണവും പണവും ഇല്ലെന്ന് കണ്ടതോടെയാണ് തങ്ങൾ ചതിക്കപ്പെട്ടതാണെന്ന് വീട്ടുകാർക്ക് മനസിലായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+